ഹൂസ്റ്റണ്‍: അമേരിക്കയില്‍ കൊല്ലപ്പെട്ട മൂന്നു വയസുകാരി ഷെറിന് മാത്യുസിന്റെ മൃതദേഹം ഡാളസ് മെഡിക്കല്‍ എക്സാമിനര്‍ വിട്ടു കൊടുത്തു. ആര്‍ക്കാണ് മൃതദേഹം വിട്ടുകൊടുത്തതെന്ന് ഡാലസ് കൗണ്ടി മെഡിക്കല്‍ എക്സാമിനര്‍ പറഞ്ഞില്ല. കുട്ടിയുടെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കുമെന്ന് സൂചനകളുള്ളതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒക്ടോബര്‍ 7നാണ് കുട്ടിയെ ഡാലസിലെ മലയാളി ദന്പതികളുടെ വീട്ടില്‍ നിന്ന് കാണാതാവുന്നത്. കുറച്ചുദിവസങ്ങള്‍ക്കുശേഷം വീടിനു സമീപത്തെ കലുങ്കിനടയില്‍നിന്നു ഷെറിന്റെ മൃതദേഹം കണ്ടെടുത്തു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍, നിര്‍ബന്ധിച്ച് പാലു കൊടുക്കുന്നതിനിടെ കുട്ടി ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്ന് വളര്ത്തച്ഛന് വെസ്ലി മാത്യു പോലീസില്‍ മൊഴി നല്കി.
ഷെറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം വീടിനടുത്തുള്ള കലുങ്കിനടിയില്‍നിന്ന് കണ്ടെത്തിയതിനേത്തുടര്‍ന്നാണ് ഐടി കന്പനിയിലെ ജീവനക്കാരനായ വെസ്ലി അഭിഭാഷകനുമൊത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരായി കുറ്റസമ്മതം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: