സിപിഎമ്മിന്റെ ചാവേറാണ് എ.ജി.സുധാകര പ്രസാദ്. ലൂയി പതിന്നാലാമന്‍ ഞാനാണ് രാഷ്ട്രം എന്നു പറഞ്ഞത് വിവരമില്ലായ്മയും ഏകാധിപത്യവും കൊണ്ടാണെന്നു പറയാം. സുധാകരപ്രസാദ് മണ്ടത്തരം പറയുന്നത് സിപിഎമ്മിന്റെ നല്ല കുട്ടിയാകാന്‍ വേണ്ടിയാണ്. മന്ത്രിക്കും സര്‍ക്കാരിനും മുകളിലല്ല എ.ജി എന്ന് സിപിഐ പറയുന്നു. ഗതികേടുകൊണ്ട് അവസാനം അങ്ങനെ പറയേണ്ടിവന്നു. എന്തായാലും തോമസ് ചാണ്ടിയെവെച്ചുള്ള ഈ കള്ളക്കളി പിണറായി സര്‍ക്കാരിന് നാണക്കേടാണ്.
എങ്ങനേയും ചാണ്ടിയെ രക്ഷിച്ചെടുക്കാനുള്ള തന്ത്രത്തില്‍ പിണറായി വശംകെടുകയാണ്. നിയമം ലംഘിച്ച ചാണ്ടി പണക്കാരനാണ് എന്ന ഒറ്റക്കാരണത്താല്‍ അദ്ദേഹത്തെ സംരക്ഷിക്കുന്നതില്‍ പാവപ്പെട്ടവന്റെ പാര്‍ട്ടിക്ക് ഒരുളുപ്പുമില്ല. ഇതിനിടയിലാണ് ഇടതുമുന്നണിയുടെ യാത്ര വെട്ടിലായിരിക്കുന്നത്. തെക്കുനിന്നു കാനവും വടക്കുനിന്നു കോടിയേരിയും തുടങ്ങിവെച്ച ജാഥ ഫലത്തില്‍ പൊല്ലാപ്പായിരിക്കുകയാണ്.
ജാഥയില്‍ കോടിയേരി സ്വര്ണ്ണക്കള്ളക്കടത്തുകാരന്റെ ആഡംബര കാര്‍ ഉപയോഗിച്ചത് വിവാദമായ സാഹചര്യത്തില്‍ ഇപ്പോള്‍ അതിനുംകൂടി വിശദീകരണം വേണ്ടിവന്നിരിക്കുകയാണ്. കാനം തുടങ്ങിവെച്ച ജാഥയിലിപ്പോള് എ.ജിയും റവന്യൂവകുപ്പും തമ്മിലുള്ള പോരിനെക്കുറിച്ചാണ് പറയുന്നത്. ഇത് സര്‍ക്കാരിനും സിപിഎമ്മിനുമുള്ള വിമര്ശനമായമാറിയിരിക്കുകയാണ്.
നോക്കണേ കൂറുകാണിക്കാന്വേണ്ടി ഓരോരുത്തര് പിണറായിക്കു പണിയൊപ്പിക്കുന്നത്. സുധാകര പ്രസാദിനുശേഷം ഇനി ആരാണാവോ പണികൊടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: