ചേര്‍ത്തല: ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലവിളി വീണ്ടും. പട്ടാപ്പകല്‍ ആര്‍എസ്എസ് ശിക്ഷകന് നേരെ വധശ്രമം. മോഹനവിലാസത്തില്‍ രാജശേഖരപ്പണിക്കരുടെ മകന് തണ്ണീര്‍മുക്കം ശാഖാ ശിക്ഷക് അമല്‍രാജ്(19) ആണ് ഗുരുതരമായി പരിക്കേറ്റ് ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
ഇന്നലെ ഉച്ചയ്ക്ക് 2.30 യോടെയായിരുന്നു ആക്രമണം. സമീപത്തെ ക്ലബ്ബിലെ വോളിബോള്‍ ടൂര്‍ണമെന്റിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ ചേര്‍ത്തലയിലേക്ക് പോകുകയായിരുന്ന അമലിനെ കുണ്ടുവളവില്‍ മാരകായുധങ്ങളുമായി എത്തിയ സംഘം ആക്രമിച്ചത്. ഇരുമ്പ് വടിക്ക് അടിയേറ്റ് താഴെ വീണ ഇയാളെ മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു.
ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ അഭിജിത്ത്, സൗമേഷ്, സനല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് കാട്ടി അമല്‍ മുഹമ്മ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: