ബീജിങ്: ചൈനീസ് പ്രദേശങ്ങളെ സംരക്ഷിക്കുന്നതിനായി വേരുകളുറപ്പിക്കാന്‍ അരുണാചല്‍ അതിര്‍ത്തിയിലുള്ള ടിബറ്റന്‍ ഇടയന്മാരോട് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്. ഹിമാലയത്തിന് സമീപം ചൈനയുടെ തെക്ക് പടിഞ്ഞാറുള്ള ലുന്സ് കൗണ്ടിയിലെ ടിബറ്റന്‍ സമൂഹത്തിലെ ഇടയാന്മാര്ക്കാണ് കത്തിലൂടെ ഇതു സംബന്ധിച്ച നിര്‍ദ്ദേശം ജിന്‍പിങ് നല്‍കിയത്.
ചെെനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധികാരസ്ഥാനത്തേക്ക് വീണ്ടും സ്ഥാനമേറ്റതിന് പിന്നാലെയാണ് ജിന്‍പിങിന്റെ നിര്‍ദേശം. ചൈനയെ സംരക്ഷിക്കുന്നതിനോടൊപ്പം തങ്ങളുടേതായ പട്ടണം വികസിപ്പിക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ജിന്‍പിങ് ഇടയന്മാരോട് പറഞ്ഞു.
പ്രദേശത്ത് സമാധാനമില്ലെങ്കില്‍ ദശലക്ഷ കണക്കിന് കുടുംബങ്ങള്‍ക്കും സമാധാനപരമായ ജീവിതമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസിഡന്റിന് ലുന്‍സെയില്‍ നിന്നുള്ള രണ്ട് പെണ്‍കുട്ടികള്‍ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് പ്രസിഡന്റിന്റെ പരാമര്‍ശങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: