ചേര്‍ത്തല: ബിഎംഎസ് പ്രവര്‍ത്തകന്റെ കാല് തല്ലിയൊടിച്ച കേസ്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നഗരസഭ 18-ാം വാര്‍ഡില്‍ കൊല്ലേരിവെളി അരുണ്‍(31), സഹോദരന് കിരണ്‍(28) എന്നിവരെയാണ് എസ്ഐ ജെ. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. നഗരസഭ 27-ാം വാര്‍ഡില്‍ വാഴച്ചിറ ലൈജുവിനെ ആക്രമിച്ചകേസിലാണ് അറസ്റ്റ്. കഴിഞ്ഞ 22നായിരുന്നു സംഭവം. ലൈജുവിനെ പിന്തുടര്ന്നെത്തിയ സംഘം മാതാവിനെ ഭീഷണിപ്പെടുത്തിയ ശേഷം ഇരുമ്പ് വടിക്ക് അടിക്കുകയായിരുന്നു. മുട്ട് തകര്‍ന്ന ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി. ദിവസങ്ങളോളം ചികിത്സയിലായിരുന്നു. സഹകരണ ബാങ്ക് ജീവനക്കാരനായ അരുണ്‍ വിദ്യാവിലാസിനി ബ്രാഞ്ച് സെക്രട്ടറിയാണ്്. പ്രദേശത്ത് ദിവസങ്ങളായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ അക്രമിക്കുകയാണ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: