റായ്പ്പൂര്‍: അശ്ളീല വീഡിയോ കൈവശമുണ്ടെന്ന് മന്ത്രിയെ ഭീഷണപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ് അന്വേഷണം ഛത്തീസ്ഗഡ് സര്‍ക്കാര്‍ സിബിഐക്ക് വിട്ടു. കേസില്‍ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് രവീന്ദ്ര വര്‍മ്മയെ പോലീസ് അറസ്റ്റു ചെയ്യുകയും കോണ്‍ഗ്രസ് നേതാവിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. വര്‍മ്മയുടെ വസതിയില്‍ നിന്ന് 500ലേറെ അശ്ളീല സിഡികളും പെന്‍ഡ്രൈവുകളും കണ്ടെടുത്തിരുന്നു.
കേസും അറസ്റ്റും രാഷ്ട്രീയ പകപോക്കലാണെന്നാണ് കോണ്‍ഗ്രസിന്റെ വാദം. ഇത്തരം ആരോപണങ്ങള്‍ക്ക് തടയിടാനും സര്‍ക്കാരിനെ വെട്ടിലാക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ പുറത്തു കൊണ്ടുവരാനുമാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: