കായംകുളം: വ്യാജമദ്യ നിര്‍മ്മാണ കേന്ദ്രത്തില്‍ വീണ്ടും എക്സൈസ് റെയ്ഡ് 10 ലിറ്റര്‍ സ്പിരിറ്റും 1,500 ലിറ്റര്‍ വ്യാജമദ്യ നിര്‍മ്മാണത്തിനുപയോഗിക്കുന്ന ഫ്ളേവറും കരാമലും കളറും വ്യാജ ലേബലുകളും ഹോളോഗ്രാം സ്റ്റിക്കറുകളും മറ്റ് വസ്തുക്കളും പിടികൂടി. അഞ്ച് പേര് അറസ്റ്റില്‍.
തെക്കേ മങ്കുഴി ഹരിനിവാസില്‍ ശംഭു (28), കൃഷ്ണപുരം നാറാണത്ത് കിഴക്കതില്‍ രഞ്ജിത്ത് (29), ജ്യേഷ്ടന് രതീഷ് (31), കട്ടച്ചിറ ചാത്തവനേത്ത് വീട്ടില്‍ മനുകുമാര്‍ (37), ശ്രീരാഗം വീട്ടില്‍ സുനില്‍കുമാര്‍ (43) എന്നിവരാണ് അറസ്റ്റിലായത്. ശംഭു, രതീഷ്, രഞ്ജിത്ത് എന്നിവര്‍ക്ക് സ്പിരിറ്റും വ്യാജ മദ്യനിര്‍മാണ സാമഗ്രികളും എത്തിച്ചുകൊടുക്കുന്നത് മനുകുമാറാണെന്ന് സമ്മതിച്ചതായി എക്സൈസ് പറഞ്ഞു.
മനുകുമാറിന് സ്പിരിറ്റ് ലഭിച്ചത് കൊട്ടാരക്കര എഴുകോണ്‍ സ്വദേശിയായ സ്നേഹലാലില് നിന്നും സുനില്‍കുമാര്‍ മുഖേനയാണെന്നും കണ്ടെത്തി. സ്നേഹലാലിനെ അന്വേഷിച്ചെങ്കിലും അയാള്‍ ഒളിവില്‍ പോയതായിട്ടാണ് അറിയാന്‍ കഴിഞ്ഞത്.
മനുകുമാറിന്റെ പക്കല്‍നിന്ന് 10 ലിറ്റര്‍ സ്പിരിറ്റും കടത്താനുപയോഗിച്ച സ്കൂട്ടറും പിടികൂടി. ശംഭു, രതീഷ്, രഞ്ജിത്ത് എന്നിവര്‍ തെക്കേമങ്കുഴിയില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. ഇവര്‍ ക്വട്ടേഷന്‍ സംഘാങ്ങളും നിരവധി കേസിലെ പ്രതികളുമാണ്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ഇവര്‍ ഒളിപ്പിച്ചുവച്ച 250 ലിറ്റര്‍ കോടയും വാറ്റ് ഉപകരണങ്ങളും എക്സൈസ് കണ്ടെടുത്തു.
കഴിഞ്ഞ ദിവസങ്ങളിലായി പുള്ളിക്കണക്ക് കേന്ദ്രീകരിച്ച് എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ 105 ലിറ്റര്‍ സ്പിരിറ്റും 10 ലിറ്റര്‍ ചാരായവും 105 ലിറ്റര്‍ കോടയും മദ്യം നിറക്കാനുള്ള പ്ലാസ്റ്റിക് കുപ്പികള്‍, കുപ്പി സീല്‍ ചെയ്യാനുള്ള സീലിഗ് മെഷീന് എന്നിവയും വ്യാജ മദ്യ നിര്‍മ്മാണ സാമഗ്രികളും പിടികൂടുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.എക്സൈസ ഇന്‍സ്പെക്ടര്‍ എസ്. പ്രമോദ്, എക്സൈസ് എഎസ്ഐ എം. ഹരിദാസ്, കെ. വിജയകുമാര്‍, കെ. ബിനു, കെ. ബിജു, അബ്ദുള്‍റഫീക്ക്, വിനീത്, പ്രമോദ് എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: