ചേര്‍ത്തല: വര്ഷങ്ങളുടൈ കാത്തിരിപ്പിനൊടുവില്‍ ചേര്‍ത്തല തണ്ണീര്‍മുക്കം റോഡിന് ശാപമോക്ഷം. ദേശീയപാത നിലവാരത്തില്‍ 12.8കോടി രൂപ ചെലവഴിച്ചുള്ള പുനര്‍നിര്‍മ്മാണം ഇന്നു തുടങ്ങും. ഫണ്ട് അനുവദിച്ചെങ്കിലും ടെണ്ടര്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഏറെ വൈകി.
കേരള റോഡ് ഫണ്ട് ബോര്‍ഡാണ് നിര്‍മ്മാണപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ചേര്‍ത്തലയില്‍ നിന്ന് തണ്ണീര്‍മുക്കം വരെ ആറ് കിലോമീറ്റര്‍ ദൂരത്തിലാണ് പുനര്‍നിര്‍മ്മാണം. നിലവില്‍ വെള്ളക്കെട്ടുള്ള ഭാഗത്തെല്ലാം കാന നിര്‍മ്മിക്കും. വെള്ളം ഒഴുകുന്ന രണ്ട് കലുങ്കുകള്‍ വിസ്തൃതി കൂട്ടി പുനര്‍നിര്‍മ്മിക്കും.
റോഡ് ഉയര്‍ത്തേണ്ട സ്ഥലങ്ങളില്‍ ഉയര്‍ത്തുകയും കല്‍ക്കെട്ട് ആവശ്യമായ സ്ഥലങ്ങളില്‍ അവ നിര്‍മ്മിക്കുകയും ചെയ്യും. റോഡിന് ഇരുവശവുമുള്ള പുറമ്പോക്ക് കയ്യേറ്റങ്ങള്‍ പൂര്‍ണ്ണമായും ഒഴിപ്പിക്കും. ഇത് പ്രയോജനപ്പെടുത്തി നടപ്പാതയും പാര്‍ക്കിംഗ് സ്ഥലവും ബസ്ബേയും നിര്‍മ്മിക്കും.
പ്രധാനപ്പെട്ട വളവുകളില്‍ ആവശ്യമായ ട്രാഫിക് മുന്നറിയിപ്പുകളും മറ്റും സ്ഥാപിക്കുന്നതിനും പദ്ധതിയില്‍ പണം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: