ന്യൂദല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ ആസിയാന്‍ രാഷ്ട്രത്തലവന്മാരെ അണിനിരത്തി ഈസ്റ്റ് ഏഷ്യാ നയത്തിന്റെ ശക്തിപ്രകടനത്തിന് ഇന്ത്യ. പത്തോളം രാഷ്ട്രത്തവന്മാര് ജനുവരി 26ന് രാജ്പഥിലെ പരേഡിന് സാക്ഷികളാകാനെത്തും.
വിയറ്റ്നാം, സിംഗപ്പൂര്‍ ്പ്രധാനമന്ത്രിമാര് ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിച്ച് സന്ദേശമയച്ചു. ഒരു മാസത്തിനകം മറ്റു രാഷ്ട്രത്തലവന്മാരുടെ സന്ദേശവും കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.
വിയറ്റ്നാം പ്രധാനമന്ത്രി ഗുയെന്‍ സുവാന്‍ ഫുക്, സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സെയിന്‍ ലൂങ് എന്നിവരാണ് കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചത്.
മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്കും ഇന്ത്യാ യാത്ര സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈയില്‍ ദല്‍ഹിയില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ രാഷ്ട്രത്തലവന്മാരെയും റിപ്പബ്ലിക് പരേഡിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. ആസിയാന്‍ രാഷ്ട്രങ്ങളുമായുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പ്രതികരിച്ചിരുന്നു.
മോദി സര്‍ക്കാരിന്റെ ആക്ട് ഈസ്റ്റ് പോളിസിയുടെ ഭാഗമായി ആസിയാന്‍ കൂട്ടായ്മയെ ഏഷ്യയുടെ കേന്ദ്രമായി കാണുന്നതായി സുഷമാ സ്വരാജ് പറഞ്ഞു. ഭൂമിശാസ്ത്രപരമായും ചരിത്രപരമായും ആസിയാന്‍ രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം ശക്തമാണെന്നും അവര്‍ വ്യക്തമാക്കി. ബ്രൂണെ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്മാര്, ഫിലിപ്പിന്‍സ്, സിംഗപ്പൂര്‍, തായ്ലന്റ്, വിയറ്റ്നാം രാജ്യങ്ങളാണ് ആസിയാന്‍ കൂട്ടായ്മയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: