പാലാ: ഹൈറെഞ്ചിന്റെ കവാടമായ പാലായില്‍ ചൂളം വിളി കേള്‍ക്കുമെന്ന് എറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. പാലാ മേഖലയുടെ ഗതാഗത രംഗത്തെ വിപ്ലവകരമായ തീരുമാനത്തിനാണ് കഴിഞ്ഞദിവസം റെയില്‍വേ ബോര്‍ഡ് പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ചുരുങ്ങിയ ചിലവുള്ള യാത്ര സാധ്യമാക്കുന്ന ട്രെയിന്‍ യാത്രാ സൗകര്യം പാലായ്ക്കും വരുംനാളുകളില്‍ സാദ്ധ്യമായേക്കും. കേരളത്തിനു പുറത്തേക്ക് പോകുന്ന പാലാക്കാരോട് അടുത്ത റെയില്‍വേ സ്റ്റേഷന് എവിടെ എന്ന ചോദ്യത്തിന് മറുപടി കൊടുക്കാന്‍ പാലായുടെ പുതുതലമുറയ്ക്ക് ഇനി മടിക്കേണ്ടതില്ല. തലങ്ങും വിലങ്ങും റെയില്‍പാളങ്ങള്‍ പാലായിലൂടെ നീളുമെന്ന സൂചനയാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രിയും റെയില്‍വേ ബോര്‍ഡ് ചെയര്മാന് അശ്വനി ലൊഹാനിയും തമ്മില്‍ നടത്തിയ ഉന്നതതല ചര്‍ച്ചയില്‍ ഉണ്ടായിരിക്കുന്നത്.
അങ്കമാലി-ശബരി റെയില്‍പാതയോടൊപ്പം ഏറ്റുമാനൂര്‍-പാലാ ലിങ്ക് പാതയും പരിഗണിക്കുമെന്നുള്ള പ്രഖ്യാപനത്തെ പാലാ ഒന്നടങ്കം സ്വാഗതം ചെയ്യുകയാണ്. പാലായുടെ വാണിജ്യ പുരോഗതിയില്‍ നിര്‍ണ്ണായക മുന്നേറ്റത്തിനും റെയില്‍വേ കണക്ടിവിറ്റി സഹായകരമാകും. മദ്ധ്യകേരളത്തിലെ ഏക സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയവും, കേന്ദ്രവിദ്യഭ്യാസ സ്ഥാപനങ്ങളായ ട്രിപ്പിള്‍ ഐ.ടിയും ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും, നിര്‍ദ്ദിഷ്ട ഗ്രീന്‍ ടൂറിസം പദ്ധതിയും എല്ലാം പാലായിലേക്ക്് നിരവധി പേരെ എത്തിക്കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുകയാണ്.
ഈ മേഖലയിലുള്ള പരീക്ഷാ പരിശീലന കേന്ദ്രങ്ങളില്‍ 50000-ല്‍പരം പേരാണ് കേരളത്തിന്റെയും പുറത്തുനിന്നും നിലവില്‍ എത്തുന്നത്. ബസ് യാത്രാസൗകര്യവും ഏറെയുണ്ടെങ്കിലും ദീര്‍ഘദൂര യാത്രയ്ക്ക് ട്രെയിന്‍ യാത്രയെയാണ് ഏവരും ആശ്രയിക്കുന്നത്. പാലാക്കാര്‍ക്ക് ഇനി ട്രെയിനില്‍ ഒരു തിരുവനന്തപുരം യാത്ര സ്വപ്നം കാണാം. അതോടൊപ്പം മലബാറിലേക്കും. നാളുകള്‍ക്ക് മുമ്പ് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചപ്പോള്‍ അത് സ്വപ്നപദ്ധതി അവതരിപ്പിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നുവെന്നാണ് നിവേദനം നല്കിയ ജയ്സണ്‍ മാന്തോട്ടം പറയുന്നു്. തത്വത്തില്‍ ഈ ആശയം അംഗീകരിക്കപ്പെട്ടതില്‍ വളരെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുനസംഘടിപ്പിക്കപ്പെട്ട പ്ലാനിംഗ് ബോര്‍ഡിന്റെ ഗതാഗതത്തിനായുള്ള വര്‍ക്കിംഗ് ഗ്രൂപ്പ് അംഗമായ ജയിംസ് വടക്കന്റെ ശുപാര്‍ശ പ്ലാനിംഗ് ബോര്‍ഡുകൂടി അംഗീകരിച്ചപ്പോള്‍ അത് സംസ്ഥാന പദ്ധതിയായി മാറി. നിര്‍ദ്ദിഷ്ട മധുര-കോട്ടയം പാതയുടെ റൂട്ടിലും ഈ പാത ഇടം പിടിച്ചിട്ടുണ്ട്. പാലായില്‍ ചേര്‍ന്ന വിവിധ സംഘടനകളുടെ യോഗം ഏറ്റുമാനൂര്‍-പാലാ റെയില്‍വേ ലിങ്ക് പദ്ധതി പ്രഖ്യാപിച്ച റെയില്‍വേയു#ം സര്‍ക്കാരിനെയും അഭിനന്ദിച്ചു. യോഗത്തില്‍ ബൈജു കൊല്ലംപറമ്പില്‍ അദ്ധ്യക്ഷനായി. സണ്ണി കിഴക്കേടം, സാജു എടേട്ട്, ജോസ് തേക്കിലക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: