ചാരുംമൂട്(ആലപ്പുഴ): ഉടമ നാട്ടിലുള്ളപ്പോള്‍ നോയിഡയിലെ എ റ്റിഎം വഴി തട്ടിപ്പുകാര്‍ ഇരുപതിനായിരം രൂപ കവര്‍ന്നു. കണ്ണനാകുഴി പെണ്ണുക്കര കണ്ണാട്ടുതറയില്‍ ലിജുഭവനില്‍ അനിലാ ജോണിനാണ് പണം നഷ്ടപ്പെട്ടത്.
പണം പിന്‍വലിച്ചത് സംബന്ധിച്ച് സന്ദേശം ലഭിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്. രണ്ടു തവണയായാണ് ഇരുപതിനായിരം രൂപാ പിന്‍വലിച്ചത്. തട്ടിപ്പിനിരയായ അനില മുംബൈ ബാട്ടിയ ജനറല്‍ ആശുപത്രി നഴ്സാണ്. ഇവര്‍ കണ്ണനാകുഴിയിലെ വീട്ടിലേക്ക് അവധിക്കു വന്നതാണ്. പണത്തിന്റെ ആവശ്യം വന്നപ്പോള്‍ ശനിയാഴ്ച ഉച്ചക്ക് രണ്ടരയ്ക്ക് ചാരുംമൂട്ടിലെ ഫെഡറല്‍ ബാങ്ക് എറ്റിഎം കൗണ്ടര്‍ വഴി അയ്യായിരം രൂപാ പിന്‍വലിച്ചിരുന്നു.
അന്നു രാത്രി 10.34, 10.35 എന്നീ സമയങ്ങളില്‍ പതിനായിരം രൂപാ വീതം ഉത്തര്‍പ്രദേശിലെ നോയിഡ ഐസിബിസി വഴി എടുത്തതായി സന്ദേശം എത്തി. ഇനി അക്കൗണ്ടില്‍ അവശേഷിക്കുന്ന തുക കേവലം 490 എന്നും കാണുന്നു. സന്ദേശം കിട്ടിയയുടന്‍ കസ്റ്റമര്‍ കെയറില്‍ വിവരമറിയിച്ചു. തുടര്‍ന്ന് അക്കൗണ്ട് തുടങ്ങിയ ആലപ്പുഴ ഫെഡറല്‍ ബാങ്കിലും ചാരുംമൂട് ശാഖയിലും പരാതി നല്കി. ചെങ്ങന്നൂര്‍ പോലീസിലും അനിലാ ജോണ്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: