പാരീസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം ആത്മാവില്‍ ഏറ്റുവാങ്ങി പൊരുതിയപ്പോള്‍ കെ. ശ്രീകാന്തിന് സീസണില്‍ ഒരു സൂപ്പര്‍ സീരിസ് കിരീടം കൂടി. ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ കിരീടവുമായാണ് പ്രധാനമന്ത്രിയുടെ നല്ല വാക്കുകള്‍ക്ക് ശ്രീകാന്ത് നന്ദി പറഞ്ഞത്.
ഏകപക്ഷീയമായ ഫൈനലില്‍ ജപ്പാന്റെ കെന്റ് നിഷിമോട്ടൊയെ തകര്‍ത്തു, സ്കോര്‍: 21-14, 21-13. മത്സരത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ഇന്ത്യന്‍ താരത്തിനു മുന്നില്‍ പിടിച്ചു നില്ക്കാനായില്ല നിഷിമോട്ടൊയ്ക്ക്. മത്സരം നാല്‍പ്പത് മിനിറ്റിനുള്ളില്‍ അവസാനിച്ചു.
ഈ വര്‍ഷം ശ്രീകാന്ത് നേടുന്ന നാലാമത്തെ കിരീടമാണിത്. സിംഗപ്പൂര്‍ ഓപ്പണ്‍ ഫൈനലില്‍ നാട്ടുകാരന് ബി. സായ്പ്രണീതിനോട് തോറ്റ് റണ്ണറപ്പായ ശ്രീകാന്ത്, തുടര്‍ന്ന് ഇന്തോനേഷ്യ, ഓസ്ട്രേലിയന്‍, ഡെന്മാര്ക്ക് ഓപ്പണുകളില്‍ ചാമ്പ്യനായി. ജേതാവായ നാലിലും തുടര്‍ച്ചയായ ഗെയിമിലാണ് വിജയമെന്നത് ഇന്ത്യന്‍ താരത്തിന്റെ ആധിപത്യത്തിന് തെളിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: