കൂത്താട്ടുകുളം: എണ്ണവിപണിയെ തകര്‍ക്കാന്‍ മായം കലര്‍ന്ന വെളിച്ചെണ്ണകള്‍ വ്യാപകം. നാല് മാസം മുമ്പ് ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനകളെ തുടര്‍ന്ന് 17 ബ്രാന്റ് വെളിച്ചെണ്ണകളാണ് നിരോധിച്ചത്. ഇടവേളകള്‍ക്കുശേഷം ഇതേ കമ്പനികള്‍ തന്നെയാണ് വിപണികളില്‍ വ്യാജ വെളിച്ചെണ്ണകള്‍ എത്തിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരഫെഡിന്റെ ബ്രാന്റിലും വ്യാജപേരുകളും സാമ്യമായ പേരുകളിലും എണ്ണകള്‍ വിപണിയിലുണ്ട്. ഉപഭോക്താക്കളില്‍ പലരും തെറ്റിദ്ധരിച്ച് എണ്ണകള്‍ വാങ്ങുകയാണ്. ഒരു ലിറ്റര്‍ ഒറിജിനല്‍ വെളിച്ചെണ്ണയ്ക്ക് 160 രൂപയുള്ളപ്പോള്‍ വ്യാജന്മാര് ഒരു ലിറ്ററിന് 65 രൂപ നിരക്കിലാണ് വിപണികളില്‍ എത്തിക്കുന്നത്. വിലക്കുറവിനൊപ്പം കച്ചവടക്കാരുടെ മാര്‍ജിനും കൂടുതലാണ് അതുകൊണ്ട് വിപണികളില്‍ വ്യാജന്മാര്ക്ക് കച്ചവടം കൂടിയിരിക്കുകയാണ്.
ലിറ്ററിന് 20 രൂപയുള്ള വൈറ്റ് ഓയില്‍ എന്ന കെമിക്കല്‍ അടങ്ങിയ ഓയില്‍ നല്ല വെളിച്ചെണ്ണയില്‍ ചേര്‍ത്ത് വെളിച്ചെണ്ണയുടെ ഗന്ധവും കളറും വരുത്തിയാണ് വിപണികളില്‍ എത്തിച്ചിരിക്കുന്നത്. വിപണികളിലുള്ള എല്ലാ കമ്പനികളുടേയും പാക്കറ്റുകളില്‍ അഗ്മാര്‍ക്കും ഉണ്ടെന്നതാണ് അത്ഭുതം.
പല കമ്പനികളുടേയും അഗ്മാര്‍ക്ക് വ്യാജമാണ്. രജിസ്ട്രേഷന് എടുത്ത് ഫീസും പോലും അടയ്ക്കാത്ത കമ്പനികളും വിപണിയില്‍ അഗ്മാര്‍ക്ക് പ്രിന്റ് ചെയ്ത് എത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: