മുംബൈ: നോട്ട് അസാധുവാക്കല്‍, ജിഎസ്ടി തുടങ്ങിയവ പോലുള്ള കടുത്ത നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഇത്തരം നടപടികള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കരുത്തുറ്റതാക്കും, കള്ളപ്പണത്തിന് നിന്ന് മുക്തമാക്കും. ഇന്ത്യ വന്‍ സാമ്പത്തി ശക്തിയാകണമെങ്കില്‍ ഇവ അനിവാര്യമാണ്. അതിന് സമാന്തര സമ്പദ് വ്യവസ്ഥ (കള്ളപ്പണം) ഇല്ലാതാകണം. ഒരു പരിപാടിയില്‍ പങ്കെടുത്ത് ജെയ്റ്റ്ലി പറഞ്ഞു.
കൃത്യമായ വിവരമൊന്നുമില്ലാതെ വിമര്‍ശിക്കുന്നവരെ കാര്യമാക്കേണ്ടതില്ല. സാമ്പത്തിക പരിഷ്ക്കാരങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയുകയുമില്ല. ഘടനാപരമായ മാറ്റങ്ങള്‍ തുടരും. ഈ പാതയില്‍ നമുക്ക് ബഹുദൂരം മുന്നേറാനുമുണ്ട്. ചിലപ്പോള്‍ അവയുടെ വേഗം കുറയാം. എങ്കിലും നാം ശരിയായ ദിശയില്‍ തന്നെയാണ്.
ജിഎസ്ടി നടപ്പാക്കിയ ആദ്യ മൂന്നു മാസം തന്നെ രജിസ്ട്രേഷനില്‍ 40 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്. ജിഎസ്ടി വ്യാവസായിക രംഗത്തും പ്രതിഫലിച്ചു തുടങ്ങി. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: