തിരുവനന്തപുരം: രാഷ്ട്ര ചാരിത്ര്യം നിലനിര്‍ത്താന്‍ ഓരോ വ്യക്തിയും ശുചീകരിക്കപ്പെടണമെന്ന് പൂര്‍വസൈനിക സേവാ പരിഷത്ത് സംഘടനാസെക്രട്ടറി സേതുമാധവന്. പൂര്‍വസൈനിക സേവാ പരിഷത്ത് അഞ്ചാം പ്രതിനിധിസമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാഷ്ട്ര, സമാജ, സൈനിക താത്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന പൂര്‍വസൈനികര്‍ക്ക് രാജ്യസ്നേഹികളായ യുവതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കാന്‍ സാധിക്കും. സ്വാതന്ത്ര്യസമരത്തെയും സ്വാതന്ത്ര്യസമരസേനാനികളെപ്പറ്റിയും നമ്മുടെ പാഠ്യപദ്ധതിയില്‍ അധികം പരാമര്‍ശിക്കുന്നില്ല. ഇവരെ പറ്റിയുള്ള ധീരചരിത്രങ്ങള് യുവതലമുറയ്ക്ക് കൈമാറാന്‍ ഭാരതാംബയെ നെഞ്ചിലേറ്റുന്ന ഓരോ സൈനികനും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എയര്‍ വൈസ് മാര്‍ഷല്‍ പി. മധുസൂദനന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റന്‍ കെ. ഗോപകുമാര്‍, എം.ബി. പത്മകുമാര്‍, വൈസ് മാര്‍ഷല്‍ ടി.പി. മധുസൂദനന് എന്നിവര്‍ സംസാരിച്ചു.
സ്വാഗതസംഘം ചെയര്മാന്മാരായി മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസനെയും മുഖ്യരക്ഷാധികാരിയായി ഒ. രാജഗോപാല്‍ എംഎല്‍എയും രക്ഷാധികാരിയായി പി. മധുസൂദനന്, ടി.പി. മധുസൂദനന് എന്നിവരുള്‍പ്പെടെ 51 അംഗം സ്വാഗതസംഘത്തെ തെരഞ്ഞെടുത്തു.
ഡിസംബര്‍ രണ്ട്, മൂന്നു തീയതികളില്‍ തിരുവനന്തപുരം സൈനിക് റെസ്റ്റ് ഹൗസില്‍ നടക്കുന്ന പൂര്‍വസൈനിക സേവാ പരിഷത്തിന്റെ അഞ്ചാമത് പ്രതിനിധി സമ്മേളനത്തില്‍ എബിപിഎസ്എസ്പി ആള് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് എവിഎം എച്ച്.പി. സിംഗ് എവിഎം വിഎന്‍സി (റിട്ട) ഉദ്ഘാടനം ചെയ്യും. ദേശീയ കാര്യദര്‍ശി വിജയകുമാര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: