ഓസ്റ്റിന്‍: മെഴ്സിഡസിന്റെ ലൂയിസ് ഹാമില്ട്ടണ് നാലാം ഫോര്‍മുല വണ്‍ ലോകകിരീടം. മെക്സിക്കന്‍ ഗ്രാന്‍പ്രീയില്‍ ഒമ്പതാമതാണ് ഫിനിഷ് ചെയ്തതെങ്കിലും ഓവറോള്‍ പോയിന്റ് നിലയില്‍ എതിരാളികളെ പിന്നിലാക്കിയാണ് ഹാമില്ട്ടണ് ലോകകിരീടം തിരിച്ചുപിടിച്ചത്. ഡ്രൈവര്‍മാരുടെ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനത്തുള്ള ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ മെക്സിക്കന്‍ ഗ്രാന്‍പ്രീയില്‍ നാലാം സ്ഥാനത്ത് എത്തിയതും ഹാമില്‍ട്ടണെ തുണച്ചു.
സീസണില്‍ ഒന്‍പത് ഗ്രാന്‍പ്രീ കിരീടം നേടിയ ഹാമില്ട്ടണ്് ഇപ്പോള്‍ 333 ഓവറോള്‍ പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിന് 277 പോയിന്റും മൂന്നാമതുള്ള മെഴ്സിഡസിന്റെ വാല്‍റ്റെറി ബോട്ടസിന് 262 പോയന്റുമാണുളളത്. രണ്ടു ഗ്രാന്‍പ്രീകള്‍ മാത്രം ബാക്കി നില്‍ക്കെ ഹാമില്‍ട്ടണെ എതിരാളികള്‍ക്ക് മറികടക്കാന്‍ കഴിയില്ല.
ചരിത്രത്തില്‍ രണ്ടു താരങ്ങള്‍ നാലുതവണ ഫോര്‍മുലവണ്‍ കിരീടം നേടിയിട്ടുണ്ട്. സെബാസ്റ്റ്യന്‍ വെറ്റല്‍, അലെയ്ന് പ്രോസ്റ്റ് എന്നിവരാണ് നാലു തവണ ജേതാക്കളായത്. യുവാന്‍ മാനുവല്‍ ഫാന്‍ജിയോ അഞ്ച് തവണ കിരീടം നേടിപ്പോള്‍ ഇതിഹാസതാരം മൈക്കള്‍ ഷൂമാക്കര്‍ ഏഴ് തവണയാണ് ഫോര്‍മുലവണ്‍ ലോകകിരീടത്തില്‍ മുത്തമിട്ടത്.
2007-ല്‍ മക്ലാരനിലൂടെയാണ് ഹാമില്ട്ടണ് ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറുന്നത്. അടുത്ത സീസണില്‍ ആദ്യമായി കപ്പുയര്‍ത്തി. 2013-ല്‍ മേഴ്സിഡസിലേക്ക് മാറിയ ബ്രിട്ടീഷ് ഡ്രൈവര്‍ 2014,2015 വര്‍ഷങ്ങളില്‍ ലോക കിരീടം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: