ന്യൂദല്‍ഹി: ആധാര്‍ കേസില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം. കേന്ദ്ര സര്‍ക്കാരിന്റെ നിയമം രാജ്യത്തെ ഏതെങ്കിലും സംസ്ഥാനത്തിന് ചോദ്യം ചെയ്യാനാവില്ല. വ്യക്തി എന്ന നിലയില്‍ മമതയ്ക്ക് കോടതിയെ സമീപിക്കാം. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് സുപ്രീം കോടതിയെ സമീപിച്ചത് ശരിയായില്ലെന്നും കോടതി നിരീക്ഷിച്ചു.
മമത നിയമത്തിന് അതീതയല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. എല്ലാ ക്ഷേമപദ്ധതികളെയും ആധാർ കാർഡുമായി ബന്ധിപ്പിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെയാണ് മമതാ ബാനർജി സുപ്രീം കോടതിയെ സമീപിച്ചത്. ക്ഷേമപദ്ധതികൾക്ക് ആധാർ നിർബന്ധമാക്കുന്നതിനെതിരെ വെള്ളിയാഴ്ചയാണ് ബംഗാൾ സർക്കാർ സുപ്രീം കോടതിയിയെ സമീപിച്ചത്.
കഴിഞ്ഞ ദിവസം ഫോൺ കണക്ഷൻ റദ്ദാക്കിയാലും മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് മമത പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: