തിരുവനന്തപുരം: കലാകാരന്മാര് കലാഭ്യാസം നടത്തുന്നത് മുന്നില്‍ തെളിച്ചു വച്ചിരിക്കുന്ന ദൈവ സങ്കല്പം പേറുന്ന നിലവിളക്കിന് വേണ്ടിയാണെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി. കഥകളി മദ്ദള വിദ്വാന് കലാനിലയം ബാബുവിന്റെ സപ്തതി ആഘോഷത്തോടനുബന്ധിച്ച് നടന്ന അനുമോദന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കാണികളില്ലെങ്കിലും അല്പം പോലും കാലാപ്രകടനത്തില് വിട്ടുവീഴ്ച്ച വരുത്താത്തവരാണ് കലാകാരന്മാര്. സംസ്കരിച്ച ഭാഷ സംസാരിക്കുന്നയാളാണ് സംസ്കാരി. ബാബുവിന്റെ കൈ ചലനങ്ങളില്‍ നിന്ന് പുറത്തുവരുന്നത് സംസ്കരിച്ച ശബ്ദമാണ്. ദൈവം തളിച്ച തീര്‍ഥം എല്ലാവര്ക്കും കിട്ടില്ല. അത് ലഭിച്ചവരാണ് കലാകാരന്മാരാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗുരുനാഥനായ ചാലക്കുടി നാരായണ നമ്പീശന് ആശാന്റെ ഛായാചിത്രത്തില്‍ കലാമണ്ഡലം ബാബു പുഷ്പാര്‍ച്ചന നടത്തി. ദൃശ്യവേദി എന്നാല്‍ ദൃശ്യങ്ങള്‍ അവതരിപ്പിക്കുന്ന വേദി മാത്രമല്ലെന്നും ദൃശ്യങ്ങള്‍ പഠിക്കുന്ന വേദി കൂടിയാണെന്നും പ്രൊഫ. രാജഗോപാല്‍ പറഞ്ഞു. ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മടവൂര്‍ വാസുദേവന്‍, വട്ടപ്പറമ്പ് ഗോപിനാഥപിള്ള, ഡോ രാജശേഖരന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: