തിരുവനന്തപുരം: എടിഎം കാര്‍ഡ് വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോര്‍ത്തി പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ആധാര്‍കാര്‍ഡ് ലിങ്ക് ചെയ്യാനും മറ്റു പല ബാങ്കിംഗ് സേവനങ്ങള്‍ക്കുമെന്ന പേരില്‍ എടിഎം കാര്‍ഡ് വിവരങ്ങള്‍, ഒറ്റത്തവണ പാസ്വേര്ഡ് (ഒടിപി) എന്നിവ ചോര്‍ത്തിയെടുത്ത് പണം തട്ടുന്നതാണ് ഇവരുടെ പ്രവര്‍ത്തനരീതി. ഓണ്‍ലൈനായി പണം കൈമാറുമ്പോള്‍ അക്കൗണ്ട് ഉടമയാണോ പണം കൈമാറുന്നതെന്ന് ഉറപ്പാക്കാനായി ബാങ്കുകള്‍/ധനകാര്യസ്ഥാപനങ്ങള്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന രഹസ്യനമ്പര്‍ ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണിലേക്ക് അയയ്ക്കാറുണ്ട്. ബാങ്കില്‍ നിന്നാണെന്നും മറ്റും സൂചിപ്പിച്ച് അക്കൗണ്ട് വിവരങ്ങള്‍ ശരിയാക്കുന്നതിനാണെന്ന വ്യാജേന തട്ടിപ്പുകാര്‍ ഉപഭോക്താവിനെ വിളിച്ച് ഈ ഒറ്റിപി നമ്പര്‍ കൂടി മനസ്സിലാക്കുന്നതോടെ അക്കൗണ്ടില്‍ നിന്ന് പണം ചോര്‍ത്തപ്പെടുന്നു. ഏതു സാഹചര്യത്തിലും ഇത്തരം നമ്പരുകളും പാസ്വേര്ഡുകളും ബാങ്കില്‍ നിന്നാണെന്നു പറഞ്ഞാല്‍ പോലും പങ്കുവയ്ക്കരുതെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: