വൈക്കം: മകള്‍ ഏത് മതത്തില്‍ ജീവിച്ചാലും തനിക്ക് ഒരു പ്രശ്നവുമില്ലെന്ന് ആസൂത്രിത മതപരിവര്‍ത്തനത്തിന് ഇരയായ അഖിലയുടെ അച്ഛന് അശോകന്. ഷെഫിന് ജഹാനെ അംഗീകരിക്കാനാവില്ല അയാളും ആ ഗ്രൂപ്പും ഭീകരബന്ധമുള്ളവരാണ്. ഈ കാര്യങ്ങളൊക്കെ കോടതിയുടെ മുന്നിലും വന്നിട്ടുണ്ട്. കേസില്‍ എന്‍ഐഎ അന്വേഷണം വന്നാല്‍ മാത്രമേ സത്യം ബോധ്യപ്പെടൂവെന്നും അശോകന് പറഞ്ഞു.
കോടതി ശരിയായ തീരുമാനമെടുക്കും എന്നാണ് തന്റെ പ്രതീക്ഷയെന്നും അശോകന് പറഞ്ഞു. അഖിലയെ നേരിട്ട് ഹാജരാക്കാനുള്ള സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അശോകന്. കോടതി ഉത്തരവിട്ട പ്രകാരം മകളെ 27-ന് മുന്‍പായി സുപ്രീംകോടതിയില്‍ ഹാജരാക്കുമെന്നും അശോകന് വൈക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഈ കേസിന്റെ തുടക്കം തൊട്ടേ വലിയ രീതിയിലുള്ള പ്രചരണങ്ങളാണ് തനിക്കും കുടുംബത്തിനും നേരെ നടക്കുന്നതെന്നത്. വളരെ ആസൂത്രിതമായാണ് ഇതെല്ലാം നടക്കുന്നത്. അഖിലയ്ക്ക് പുറത്തുപോകാന്‍ യാതൊരു തടസവുമില്ല. അവള്‍ക്ക് എവിടെ വേണമെങ്കിലും പോകാം. വൈക്കത്തോ എവിടെ വേണമെങ്കിലും പൊയ്ക്കോള്ളൂ പോലീസുകാര്‍ കൂടെ വരുമല്ലോ എന്ന് ഞാന്‍ അവളോട് പറയാറുണ്ട്. പക്ഷേ അവള്‍ക്ക് പോകാന്‍ താത്പര്യമില്ല. നിര്‍ബന്ധിച്ച് അയക്കാന്‍ അവള് കൊച്ചുകുട്ടിയുമല്ലെന്നും അശോകന് പറഞ്ഞു.
സ്വന്തം തീരുമാനപ്രകാരമാണ് അവള് പുറത്തിറങ്ങാത്തത്. എന്റെ വീടിനു ചുറ്റും പോലീസാണ് വീടിനുള്ളില്‍ രണ്ട് വനിതാ പോലീസുകാരുണ്ട് മകള്‍ക്ക് എവിടെ വേണമെങ്കിലും പോകാം. പോലീസുകാര്‍ അവള്‍ക്കൊപ്പം എപ്പോഴും ഉണ്ടാകും. പക്ഷേ അവള്‍ക്ക് പോകാന്‍ താത്പര്യമില്ലെന്നും അശോകന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: