ചെറുപുഴ: ചെറുപുഴ മേഖലയില്‍ ജനങ്ങളും ജനപ്രതിനിധികളും വികസനത്തിനായി സമരം ചെയ്ത് റോഡ് പ്രവൃതി ഉള്‍പ്പെടെ നേടിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ കെഎസ്ഇബി അധികൃതര്‍ ഇത്തരം റോഡ് വികസനത്തെ തടസപ്പെടുത്താനും പ്രവൃത്തി വൈകിപ്പിക്കുന്നതിനും കാരണക്കാരാകുന്നു. മലയോര ഹൈവേ, ചെറുപുഴ പെരിങ്ങോം റോഡ് പണി നീണ്ടുപോയത് കെഎസ്ഇബിയുടെ നടപടി മൂലമാണ്. മഞ്ഞക്കാട് തിരുമേനി റോഡ് പണി തുടങ്ങാനിരിക്കെ അവിടെയും റോഡിലേക്ക് കയറ്റി പോസ്റ്റിട്ടിരിക്കുന്നു പ്രധാന്‍മന്ത്രി ഗ്രാമീണ്‍ സഡക്ക് യോജന പദ്ധതി പ്രകാരം പ്രവൃത്തി നടന്നു വരുന്ന ചെറുപുഴപാമ്പന്കല്ല് മുളപ്ര റോഡിന്റെ ചെറുപുഴയിലെ പ്രവേശന കവാടത്തിലും കഴിഞ്ഞദിവസം പണി മുടക്കാനായി കെഎസ്ഇബി പുതിയ പോസ്റ്റിട്ടിരിക്കുന്നു ചെറുപുഴ മലയോരഹൈവേ റോഡുമായി ചേരുന്ന ഇവിടെ പത്ത് മീററര്‍ ടാറിംഗ് നടത്തേണ്ട സ്ഥലത്താണ് കെഎസ്ഇബിയിലെ ചില സ്ഥിരം കരാറുകാരന് ഇത്തരത്തില്‍ ഇടംകോലിട്ടത്. നൂറ് മീറ്റര്‍ ദൂരം വരെ വീതിയെടുത്ത് വന്നപ്പോഴാണ് തിരക്കിട്ട് കെഎസ്ഈബി കരാര്‍ നല്‍കിയത്. ഇതിനെതിരെ നാട്ടുകാര്‍ ഒപ്പ് ശേഖരണം നടത്തി പരാതി നല്‍കിയിരിക്കയാണ്. എം.പി പ്രവൃത്തി ഉദ്ഘാടനം നടത്തിയ ഉടന്‍ എച്ച്ടി ലൈന്‍ വലിച്ച് ലക്ഷങ്ങള്‍ ചെലവഴിച്ച കെഎസ്ഇബി ഇവിടെ ഒന്‍പത് ലക്ഷം രൂപയ്ക്കാണ് വീണ്ടും കരാര്‍ നല്‍കിയത്.
ചെറുപുഴ മേഖലയില്‍ നടക്കുന്ന എല്ലാ കരാറുകളും ഒരാള്‍ക്കു മാത്രം നല്‍കുകയും മറ്റു കാരാറുകാരെ ഒഴിവാക്കുകയും ചെയ്യുന്നത് ഇവിടുത്തെ ഉദ്യോഗസ്ഥരും കരാറുകാരനും തമ്മിലുള്ള ഒത്തു കളിയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: