തൊടുപുഴ: ഭിന്നശേഷിയുള്ള പെണ്‍കുട്ടി ശസ്ത്രക്രിയയ്ക്ക് സുമനസുകളുടെ സഹായം തേടുന്നു. മണക്കാട് ചിറ്റൂര്‍ ആല്‍പ്പാറ വാണിയംപാറയില്‍ ജയയുടെ മകള്‍ ആരതി ശ്രീമോന്(14) ആണ് സഹായം തേടുന്നത്. കോട്ടയത്തെ ഒരു സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ ആരതിക്ക് രണ്ടുമാസം മുമ്പാണ് പെട്ടന്ന് നടുവേദന തുടങ്ങിയത്. മറ്റൊരാളുടെ സഹായം ഇല്ലാതെ നില്‍ക്കാനൊ, നടക്കാനോ ആകാത്ത സ്ഥിതിയാണ്.
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ നട്ടെല്ലിന്റെ ഭാഗത്ത് മുഴയുള്ളതായും ഡിസ്ക് പുറത്തേക്ക് തള്ളിവന്നതായും കണ്ടെത്തി. ചികിത്സ ആരംഭിച്ചെങ്കിലും ഇതുവരെയും കാര്യമായ മാറ്റമുണ്ടായില്ല. അടിയന്തിര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനാവശ്യമായ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് തൊടുപുഴയിലെ കഞ്ഞിക്കടയിലെ ജീവനക്കാരിയായ ജയ. സ്വര്‍ണം പണയം വച്ചും കടംവാങ്ങിയുമാണ് ആരതിയുടെ ചികിത്സ ഇതുവരെ നടത്തിയത്. മുപ്പതിനായിരത്തിലധികം രൂപ ഇതിനോടകം ചെലവായി. ആരതിയുടെ ഈ അവസ്ഥമൂലം ജയയ്ക്ക് ഇപ്പോള്‍ ജോലിക്ക് പോകുവാനും കഴിയുന്നില്ല. മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലാണ് ഈ കുടുംബം.
തൊടുപുഴയില്‍ വാടക വീട്ടിലാണ് ഇളയ മകള്‍ അഞ്ജലിക്കും ആരതിക്കുമൊപ്പം ജയ കഴിയുന്നത്. തങ്ങളുടെ ദുഖം അറിഞ്ഞ് നല്ലവരായ പൊതുസമൂഹം സഹായത്തിനെത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. ആരതി ശ്രീമോന്റെയും ജയാശ്രീമോന്റെയും പേരില്‍ എസ്ബിഐ തൊടുപുഴ ടൗണ്‍ ശാഖയില്‍ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍ 67350991720. ഐഎഫ്എസ്സി കോഡ് എസ്ബിഐഎന്‍ 0070155. ഫോ ണ്: 9526948524
പ്രതികരിക്കാൻ ഇവിടെ എഴുതുക: