കോട്ടയം: പോലീസ് ഉദ്യോഗസ്ഥന് അകാരണമായി സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്ത ആഘാതത്തില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു എന്ന പരാതിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് വേണ്ടിയുള്ള നിയമസഭാ സമിതി അന്വേഷണത്തിന് ഉത്തരവിട്ടു. ഐ.പി.എസ് റാങ്കിലുളള മുതിര് വനിതാ ഓഫീസറെ കൊണ്ട് കേസ് അന്വേഷിപ്പിക്കുന്നത് ഉചിതമാകുമെന്ന കോട്ടയം എസ്. പി മുഹമ്മദ് റഫീക്കിന്റെ ആവശ്യം പരിഗണിക്കുമെന്ന് സമിതി ഉറപ്പു നല്കി. ലഹരിക്കും ലൈഗിംകാതിക്രമങ്ങള്ക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്കി. സമിതി ചെയര്‍പേഴ്സണ്‍ ആയിഷപോറ്റി, സമിതി അംഗങ്ങളായ ഡോ. എന്‍. ജയരാജ് എം.എല്‍.എ, സി. കെ ആശ എം.എല്‍.എ, പ്രതിഭാ ഹരി എം.എല്‍.എ എന്നിവരുടെ നേതൃത്വത്തിലാണ് സിറ്റിംഗ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: