കറുകച്ചാല്‍: ചമ്പക്കര ആശ്രമം പടിക്ക് സമീപത്തെ തോടരികില്‍ കുടില്‍കെട്ടി കഴിയുന്ന പത്തായക്കുഴിയില് ബാലാമണിയുടെയും കുടുംബത്തിന്റെയും ദുരവസ്ഥ പരിഹരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് ഇടപെടണമെന്ന് ബിജെപി ജി്ല്ലാ പ്രസിഡന്റ് എന്‍. ഹരി ആവശ്യപ്പെട്ടു. 40 വര്‍ഷമായി ഈ കുടുംബം പുറമ്പോക്കിലാണ് കഴിഞ്ഞത്. ഏറക്കാലത്തെ കഷ്ടപ്പാടിനൊടുവില് പുറമ്പോക്കില്‍ ചെറിയ അടച്ചുറപ്പുള്ള വീട് നിര്്മ്മിച്ചു .എന്നാല്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി വീട് പൊളിച്ച് മാറ്റി. അന്ന് അധികൃതര്‍ വീട് പൊളിച്ച് മാറ്റുമ്പോള്‍ മൂന്ന് മാസത്തിനുള്ളില്‍ വീടും സ്ഥലവും തരാമെന്ന് പറയും. എന്നാല്‍ നാലരവര്മായി കാന്‍സര്‍ രോഗിയും പട്ടിക വര്‍ഗ വിഭാഗക്കാരിയുമായ ബാലാമണിയും കുടുംബവും താമസിക്കുന്നത് പുറമ്പോക്കിലെ കൂരയിലാണ്. വഴിയോ വെളിച്ചമോ , വെള്ളമോ ഇല്ലാതെ നരക തുല്യമായ ജീവിതമാണ് നയിക്കുന്നത്. സംഭവമറിഞ്ഞ് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി ബാലമണിയെ ഷെഡിലെത്തി കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: