തളിപ്പറമ്പ്: ജില്ലാ ബാങ്ക് തളിപ്പറമ്പ് ശാഖയില്‍ നിന്ന് കോടികളുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ട് കിലോ സ്വര്‍ണ്ണം കണ്ടെടുത്തു. റിമാന്റില്‍ കഴിയുന്ന പ്രതികളായ ചെറുകുന്നിലെ ടി.വി.രമ, കൊറ്റാളിയിലെ ഷഡാനന് എന്നിവരെ കസ്റ്റഡില്‍ വാങ്ങി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് തൊണ്ടി മുതലുകള്‍ കണ്ടെത്തിയത്. ആദ്യം ചോദ്യം ചെയ്യലുമായി സഹകരിക്കാത്ത രമ തളിപ്പറമ്പ് പരിസരത്തെ മുഴുവന്‍ ബാങ്കുകളിലെയും സ്വര്‍ണ്ണപണയത്തിന്റെ ലിസ്റ്റ് പോലീസ് ശേഖരിച്ചത് കാണിച്ചതോടെ സത്യങ്ങള്‍ ഏറ്റുപറയുകയായിരുന്നു.
സ്വര്‍ണ്ണം നഷ്ടപ്പെട്ട പത്തോളംപേരെയും രമയെയും കൂട്ടി സിഐ പി.കെ.സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിവിധ ബാങ്കുകളില്‍ പരിശോധന നടത്തി. ജില്ലാ ബാങ്കില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണ്ണം പണയംവെച്ച ജില്ലാബാങ്ക് ചെറുകുന്ന്തറ ശാഖയില്‍നിന്ന് 722 ഗ്രാം സ്വര്‍ണ്ണം കണ്ടെടുത്തു. തളിപ്പറമ്പ് ശാഖയില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ഈ സ്വര്‍ണ്ണം 15 ലക്ഷം രൂപയ്ക്കാണ് ഇവിടെ പണയം വെച്ചത്. ഉടമകള്‍ സ്വര്‍ണ്ണം തിരിച്ചറിഞ്ഞു.
തുടര്‍ന്ന് പട്ടുവം സഹകരണ ബാങ്കിന്റെ വെള്ളിക്കീല്‍ റോഡ് ശാഖയില്‍ നിന്നും 705 ഗ്രാം സ്വര്‍ണ്ണംപണയം വെച്ച് 14 ലക്ഷം രൂപ വായ്പയെടുത്തതായി കണ്ടെത്തി. നഷ്ടപ്പെട്ട സ്വര്‍ണ്ണത്തിന്റെ 99 ശതമാനവും ഒറ്റദിവസം കൊണ്ട് കണ്ടെത്താന്‍ പോലീസന് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: