ഇരിട്ടി: വിളക്കോട് ഗവ.യുപി സ്കൂളിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. ശക്തമായ തലവേദന, ഛര്‍ദ്ദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇവര്‍ മേഖലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സതേടി. അധികൃതര്‍ സ്കൂളിലെത്തി പരിശോധന നടത്തി. ഇന്നലെ എണ്‍പത്തിരണ്ടോളം വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ എത്തിയില്ല. അറുപത്തി ഒന്നോളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയതായും ഇവര്‍ അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചക്ക് ശേഷമാണ് മേഖലയിലെ വിദ്യാര്‍ത്ഥികളില്‍ തലവേദന അടക്കമുള്ള അസ്വസ്ഥതകള്‍ കാണാന്‍ തുടങ്ങിയത്. അടുത്ത ദിവസങ്ങളില്‍ ഇത് മേഖലയിലെ പല കുട്ടികളിലും കണ്ടു തുടങ്ങി. തലവേദനക്ക് പുറമേ ഛര്‍ദ്ദിയും വയറിളക്കവും കണ്ടു തുടങ്ങിയതോടെ പലരും സ്ഥലത്തെ െ്രെപമറി സെന്റര്‍, പേരാവൂര്‍ താലൂക്ക് ആശുപത്രി, ചില സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സ തേടി. ആരുടേയും രോഗം ഗുരുതരമല്ലാത്തതിനാല്‍ പലരും വീടുകളിലേക്ക് മടങ്ങുകയായിരുന്നു. എന്നാല്‍ നാലോളം പേര് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് അറിയുന്നത്.
ഈ പ്രദേശങ്ങളില്‍ കൊണ്ടുവന്ന് വില്‍ക്കുന്ന മത്സ്യങ്ങളില്‍ നിന്നാണോ വിഷബാധ ഉണ്ടായത് എന്ന് സംശയിക്കുന്നതായി മുഴക്കുന്ന് ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ബാബു ജോസഫും മുഴക്കുന്ന് എച്ച്ഐ എ.കെ.കൃഷ്ണനും പറഞ്ഞു. സ്കൂളിലെ കിണറില്‍ നിന്നുമുള്ള വെള്ളം സ്കൂളിലെ പാചകത്തിനോ, കുടിവെള്ളമായോ ഉപയോഗിക്കുന്നില്ല. അടുത്ത വീട്ടിലെ കിണറില്‍ നിന്നുമുള്ള ജലമാണ് ഇതിന് ഉപയോഗിക്കുന്നത്. ഇവിടുത്തെ കിണര്‍ ജലം പരിശോധനക്ക് എടുത്തതായും എന്താണ് ഭക്ഷ്യ വിഷബാധക്ക് കാരണമായതെന്നകാര്യം പരിശോധിച്ച് വരികയാണെന്നും ഇവര്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ സ്കൂളിലെ കുട്ടികളെ നിരീക്ഷിച്ചുവരികയാണ്. ഛര്‍ദ്ദിയോ വയറിളക്കമോ മൂലം ഉണ്ടാവുന്ന ശരീരത്തിലെ ജല ചോഷണം തടയാന്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്സിന്റെയും ആശാപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഇവര്‍ക്ക് ഒആര്‍എസ് പൗഡറുകളും മറ്റും വിതരണം ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: