കോഴിക്കോട്: അറുപത്തിനാലാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷ പരിപാടികള്‍ക്ക് നവംബര്‍ 14ന് കോഴിക്കോട്ട് തുടക്കം കുറിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാവിലെ 10ന് ടാഗോര്‍ സെന്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്യും.
വൈകീട്ട് 3ന് കടപ്പുറത്ത് നിന്ന് മുതലക്കുളം മൈതാനം വരെ സഹകരണ ഘോഷയാത്ര നടക്കും. പൊതുസമ്മേളനം മന്ത്രി ടി.പി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ഒ. രാജഗോപാല്‍ എംഎല്‍എ, എം.കെ. രാഘവന് എംപി തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സ്വാഗതസംഘ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി 2018 വിഷുവിന് വിളവെടുക്കാന്‍ കഴിയുന്ന രിതിയില്‍ 1000 ജൈവകൃഷിയിടങ്ങളില്‍ കൃഷി ആരംഭിക്കും. 250 സ്ഥലങ്ങളില്‍ മഴക്കുഴി നിര്‍മ്മാണവും നടത്തും. അര ഏക്കര്‍ സ്ഥലത്താണ് ജൈവ പച്ചക്കറി കൃഷി നടത്തുക. നവംബര്‍ ഒന്നിന് സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാനും കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനുമായ എം. മെഹബൂബ്, ജനറല്‍ കണ്‍വീനര്‍ പി.കെ. പുരുഷോത്തമന്, എം. ഭാസ്കരന്, പി.കെ. സുരേഷ്, ടി.എച്ച്. ഹരീഷ്കുമാര്‍, പി.എസ്. മനോജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: