കണ്ണൂര്‍: സംഗീതസംവിധായകന് കെ.രാഘവന് മാസ്റ്ററുടെ ശില്പം തലശ്ശേരി കടല്‍തീരത്ത് സെന്റിനറി പാര്‍ക്കില്‍ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് മുഖ്യമന്ത്രി പിണറായി വിജയന് അനാച്ഛാദനം ചെയ്തു. സിനിമാഗാനങ്ങള്‍ക്ക് മലയാള തനിമയുടെ സൗന്ദര്യം നല്കിയ സംഗീതജ്ഞനാണ് രാഘവന് മാസ്റ്റര്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
കലാസ്നേഹികളുമായി ഹൃദയബന്ധം പുലര്‍ത്തിയ മനുഷ്യസ്നേഹി കൂടിയായിരുന്നു രാഘവന് മാസ്റ്റര്‍. ഇന്നത്തെ ചില പാട്ടുകള്‍ ആസ്വാദകരെ ഉപരിപ്ലവ തലത്തില്‍ മാത്രം സ്പര്‍ശിക്കുമ്പോള്‍ കാലത്തെ അതിജീവിക്കുന്ന പാട്ടുകളാണ് രാഘവന് മാസ്റ്റര്‍ രൂപപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശില്പി മനോജ് കുമാറിനെ മുഖ്യമന്ത്രി ഉപഹാരം നല്കി ആദരിച്ചു. എ.എന്‍.ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, പി.കെ.ശ്രീമതി ടീച്ചര്‍, കെ.കെ.രാഗേഷ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, തലശ്ശേരി നഗരസഭ ചെയര്മാന് സി.കെ.രമേശന്, വൈസ് ചെയര്മാന് നജ്മ ഹാഷിം എന്നിവര്‍ സംസാരിച്ചു. രാഘവന് മാസ്റ്ററുടെ കുടുംബാംഗങ്ങള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: