കൊച്ചി: മിഥില മോഹന്‍ വധക്കേസിലെ രണ്ടാം പ്രതി ഡിണ്ടിഗല്‍ പാണ്ഡ്യന് പോലീസുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടതിനു ശേഷമുള്ള അന്വേഷണം പ്രതിസന്ധിയിലായെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഹൈക്കോടതിയില്‍ അറിയിച്ചു. മിഥില മോഹന്‍ വധക്കേസിന്റെ അന്വേഷണം സിബിഐയ്ക്കു വിടണമെന്നാവശ്യപ്പെട്ട് മകന് മനീഷ് നല്കിയ ഹര്‍ജിയിലാണ് സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്.
2006 ഏപ്രില്‍ 16 നാണ് അബ്കാരി കരാറുകാരനായ മിഥില മോഹന്‍ വെടിയേറ്റു മരിച്ചത്. മൂന്നാം പ്രതി മതിവണ്ണന്, നാലാം പ്രതി ഉപ്പാളി എന്നിവരെക്കുറിച്ച് അറിവുണ്ടായിരുന്ന ഡിണ്ടിഗല്‍ പാണ്ഡ്യന് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇതു നിമിത്തം ഫലപ്രദമായി അന്വേഷണ പൂര്‍ത്തിയാക്കാന്‍ ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുണ്ട്. തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, പോണ്ടിച്ചേരി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
പ്രതികള്‍ തമിഴ്നാട്ടുകാരാണെന്ന കാരണത്താല്‍ അന്യസംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. സമയ ബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് എസ്പി കെ.എസ്. സുദര്ശന് നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: