ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യാ-പാക് ഡിജിഎംഒമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ ഡയറക്ടര്‍ ജനറല്‍ മിലിട്ടറി ഓപ്പറേഷന്‍സ് ലഫ്. ജനറല്‍ (ഡിജിഎംഒ) എ.കെ. ഭട്ടും പാക് ഡയറക്ടര്‍ ജനറല്‍ മിലിട്ടറി ഓപ്പറേഷന്‍സും തമ്മിലായിരുന്നു ചര്‍ച്ച.
പാകിസ്ഥാന്റെ ഭാഗത്തുനിന്നും പ്രകോപനങ്ങളുണ്ടായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഭട്ട് ചര്‍ച്ചയില്‍ വ്യക്തമാക്കി. നിയന്ത്രണ രേഖയില്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും പ്രകോപനമില്ലാതെ വെടിവയ്പുണ്ടാകുന്നുവെന്ന പാകിസ്ഥാന്റെ വാദം അദ്ദേഹം നിഷേധിച്ചു. പാകിസ്ഥാന്റെ സഹായത്തോടെ ഭീകരര്‍ നടത്തുന്ന നുഴഞ്ഞുകയറ്റം തടയുക മാത്രമാണ് ഇന്ത്യന്‍ സൈന്യം ചെയ്യുന്നത്, മറിച്ച് സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ളതല്ല ഇന്ത്യയുടെ പ്രത്യാക്രമണങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
പ്രദേശവാസികള്‍ക്കു നേരെ ഒരിക്കലും ഇന്ത്യന്‍ സേന യാതൊരു പ്രകോപനങ്ങളുമുണ്ടാക്കിയിട്ടില്ലെന്നും അതിര്‍ത്തിയില്‍ ഇന്ത്യയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുവാന്‍ പാക്കിസ്ഥാനാണ് പ്രദേശവാസികളെ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: