ബീജിങ്ങ് : ബ്രഹ്മപുത്രാനദിയെ വഴിതിരിച്ചു വിടാന്‍ തുരങ്കം നിര്‍മ്മിക്കാനൊരുങ്ങി ചൈന. ഇതിനായി 1000 കിലോമീറ്റര്‍ നീളം വരുന്ന, ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ തുരങ്കം നിര്‍മ്മിക്കാന്‍ സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്നും ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ബ്രഹ്മപുത്ര നദിയില്‍നിന്നുള്ള ജലം ചൈനയിലെ ടിബറ്റിലെ യാര്‍ലുങ് ടിസാങ്പോയില്‍നിന്ന് ഷിന്‍ജിയാങ്ങിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്. ചൈനയുടെ ഉണങ്ങി വരണ്ട സിന്‍ജിയാങ് മേഖലയിലേക്ക് വെള്ളമെത്തിക്കുന്നതിനാണ് ലോകത്തെ ഏറ്റവും വലിയ ടണല്‍ നിര്‍മിക്കാന്‍ ചൈന തയാറെടുക്കന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ മാര്‍ച്ചിലാണ് പദ്ധതി സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചത്.76 ലക്ഷം കോടി രൂപ ഇതിനു ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.1000 കോടി മുതല്‍ 1500 കോടി വരെ ടണ്‍ വെള്ളം കൊണ്ടുപോകാന്‍ കഴിയുന്ന ടണലാണ് ചൈനയിലെ എഞ്ചിനീയര്‍മാര്‍ വിഭാവനം ചെയ്തിരിക്കുന്നത്.ഇത്തരത്തിലൊരു ടണല്‍ നിര്‍മ്മാണത്തിന്റെ വിവരങ്ങള്‍ സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും മറച്ചു വച്ചിരിക്കുകയായിരുന്നുവെന്നും ചൈനീസ് മാധ്യമത്തില്‍ പറയുന്നു.
ചൈനയിലെ 100 ശാസ്ത്രജ്ഞരാണ് പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യയെയും,ബംഗ്ലാദേശിനെയും ഒരു പോലെ പ്രതികൂലമായി ബാധിക്കുന്ന പദ്ധതിയാണിത്. 12000 മെഗാവാട്ട് വൈദ്യുതിയാണ് ബ്രഹ്മപുത്ര നദിയുടെ ഉദ്പാദന ശേഷി.എന്നാല്‍ ചൈന ബ്രഹ്മപുത്രയില്‍ നിന്നും ജലം എടുക്കുന്നതോടെ ജലനിരപ്പ് ആശങ്കക്കിട വരും വിധം കുറയും.നിലവില്‍ എതിര്‍പ്പുകളെ അവഗണിച്ച് പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ചൈനയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: