കൊട്ടാരക്കര: ചന്തമുക്കിലെ വെള്ളക്കെട്ടിന് ശമനമില്ല. കഴിഞ്ഞദിവസം പെയ്ത കനത്ത മഴയില്‍ ചന്തമുക്ക് വെള്ളത്തില്‍ മുങ്ങി. വാഹനയാത്രികരും കാല്‍നട യാത്രക്കാരും ഒരുപോലെ ദുരിതത്തിലായി.
റോഡിന് ഇരുവശങ്ങളിലെയും കടകളിലും വെള്ളം കയറി. വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും തടസപെട്ടു. ചന്തമുക്കിലെ ഓട്ടോസ്റ്റാന്‍ഡും വെള്ളത്തിലായി. ഒഴുകിപ്പോകാന്‍ ഇടമില്ലാതെ വെള്ളം ടൗണില്‍ തന്നെ കെട്ടിക്കിടക്കുകയാണ്. കൊല്ലം ചെങ്കോട്ട ദേശീയ പാത കടന്നുപോകുന്ന ചന്തമുക്കില്‍ വെള്ളക്കെട്ട് രൂക്ഷമാകുന്നതോടെ ഗതാഗതക്കുരുക്കും രൂക്ഷമാകുന്നു.
സമീപത്തെ ഓട അടഞ്ഞതാണ് വെള്ളം ഒഴുകിപോകാതെ കെട്ടികിടക്കാന്‍ കാരണം. നിരവധി തവണ നാട്ടുകാര്‍ ബന്ധപെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ചെറിയ മഴയില്‍ പോലും ചന്തമുക്ക് ഭാഗത്ത് വെള്ളം കയറുന്നത് പതിവാണ്.
പഞ്ചായത്ത്—മാറി മുനിസിപ്പാലിറ്റിയായിട്ടും വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്താന്‍ നഗരസഭ തയ്യാറാകുന്നില്ല. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ചന്തമുക്ക് ഓട്ടോ സ്റ്റാന്‍ഡ് പരിസരം വെള്ളം കയറിയതോടെ ഓട്ടോറിക്ഷ തോഴിലാളികള്‍ പേപ്പര്വഞ്ചികള് ഉണ്ടാക്കി പ്രതിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: