കുണ്ടറ: പള്ളിമുക്കില്‍ നിര്‍ദ്ദിഷ്ട റെയില്‍വേ മേല്‍പ്പാലത്തിന് അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കാന്‍ വസ്തു ഉടമകള്‍ സമ്മതിക്കാത്തതിനാല്‍ ഇത് സംബന്ധിച്ചുള്ള ഗസറ്റ് വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. ഇതുപ്രകാരം ഉദ്യോഗസ്ഥര്‍ക്ക് വസ്തുവില്‍ പ്രവേശിക്കാനോ കല്ലുകള്‍ സ്ഥാപിക്കാനോ സര്‍വ്വെ നടത്തുന്നതിനോ ഉടമകളുടെ അനുമതി ആവശ്യമായി വരുന്നില്ല. അടുത്ത മാസം ആദ്യം തന്നെ പാലം നിര്‍മ്മാണം ഏറ്റെടുത്തിട്ടുള്ള കേരള റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പ്പറേഷന് കല്ലുകള്‍ സ്ഥാപിച്ചു തുടങ്ങും. പള്ളിമുക്കില്‍ ആദ്യം നിര്‍ദ്ദേശിക്കപ്പെട്ടിരുന്ന അലൈന്മെന്റ് മാറ്റിയതിലും പുതിയ അലൈന്മെന്റില് ഉള്‍പ്പെട്ടു വരുന്നവരുമായി ചര്‍ച്ചകള്‍ നടത്താതിരുന്നതിലും പ്രതിഷേധിച്ചാണ് തര്‍ക്കങ്ങള്‍ ഉടലെടുത്തത്. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ചില പ്രത്യേക വ്യക്തികള്‍ക്കു വേണ്ടി അലൈന്മെന്റ് മാറ്റിയെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് റസിഡന്റ്സ് അസോസിയേഷനും വ്യാപാരികളും ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിലും തീരുമാനമെടുത്തിട്ടില്ല. അതിനിടയിലാണ് സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനമിറക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: