മറയൂര്‍: കാന്തല്ലൂര്‍ പഞ്ചായത്തിലെ തീര്‍ത്ഥമല വനവാസി കോളനി നിവാസികള്‍ വന്യമൃഗങ്ങളുടെ ശല്യത്തില്‍ വലയുന്നു. മുതുവാന്‍ വിഭാഗത്തില്‍ പെട്ട ഇവരുടെ പ്രധാന ആഹാരം റാഗി(കേപ്പ) യാണ്. സ്വന്തം കൃഷിയിറക്കി ആഹാരത്തിനുള്ള ധാന്യങ്ങള്‍ ശേഖരിച്ചുവെച്ചാണ് ഇവര്‍ ഉപജീവനം നടത്തുന്നത്. മാസങ്ങളായി കാട്ടുപോത്തിന്റെയും പന്നികളുടെയും ആക്രമണത്തില്‍ കൃഷി പൂര്‍ണ്ണമായും നശിച്ചു.
ബീന്‍സ്, ഏലം, റാഗി, നെല്ല്, കൂര്‍ക്ക, കിഴങ്ങ് തുടങ്ങി നിരവധി വിളകളും ഈ പ്രദേശത്ത് കൃഷി ചെയ്തുവരുന്നു. കാട്ടുപന്നികള്‍ കൂട്ടമായി എത്തി പാടങ്ങള്‍ ചവിട്ടിമെതിച്ചും തിന്നു തീര്‍ത്തും നശിപ്പിക്കുകയാണെന്ന് കര്‍ഷകനായ രാമകൃഷ്ണന് പറയുന്നു. റാഗിയും മറ്റ് ആഹാര സാധനങ്ങളും കച്ചവട സ്ഥാപനങ്ങളില്‍ നിന്നും വന്‍ വില നല്കി വാങ്ങുകയാണ്. കഷ്ടപ്പെട് കൃഷിയിറക്കിയാലും പ്രതിഫലം ലഭിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: