അടിമാലി: സ്വകാര്യ ബസ് ഉടമയും മകനും ചേര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാരെ ആക്രമിച്ചു. ഇന്നലെ രാവിലെ 9.30 ന് അടിമാലി പ്രൈവറ്റ് ബസ് സ്റ്റാന്റിലാണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിലെ കണ്ടക്ടര്‍ മുവാറ്റുപുഴ അട്ടായം പുതുനിലത്ത് നസീര്‍(46), ഡ്രൈവര്‍ എറണാകുളം ഞാറക്കല്‍ പാടത്ത് പറമ്പില്‍ വിനോദ്(36) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിമാലി മൂന്നാര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സെന്റ് ജൂഡ് ബസ് ഉടമ ജോണി, മകന് ബാസ്റ്റിന് എന്നിവര്‍ക്കെതിരെയാണ് അടിമാലി പോലീസ് കേസ് എടുത്തത്. ബാസ്റ്റിന് കെഎസ്ആര്‍ടിസിയിലെ ജീവനക്കാരനാണ്. ഇയാ
ള്‍ സസ്പെന്‍ഷനിലാണ്. ഇരുബസുകളും മൂന്നാറില്‍ നിന്ന് അടിമാലിക്ക് വരികയായിരുന്നു. സ്വകാര്യ ബസിന് മുന്നില്‍ കെഎസ്ആര്‍ടിസി കയറിയതാണ് പ്രകോപനത്തിന് കാരണം. ഏറെ നേരം ബസ് സ്റ്റാന്റില്‍ ഇവരെ തടഞ്ഞുവെക്കുകയും ചെയ്തു. പതിവായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ അടിമാലി ബസ് സ്റ്റാന്റില്‍ ആക്രമിക്കപ്പെടുന്നുണ്ട്.
രണ്ട് മാസം മുന്‍പ് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ അടിമാലി ബസ് സ്റ്റാന്‍ഡില്‍ വച്ച് കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. ഇതോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആശങ്കയിലായിട്ടുണ്ട്. സ്വകാര്യ ബസുകാരുടെ ഗുണ്ടായിസത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: