ശ്രീനഗര്‍: കാണ്ഡഹാര്‍ വിമാന റാഞ്ചില്‍ കേസിലെ പ്രതി മെഹറാജുദ്ദീന്‍ ദന്ദ് അറസ്റ്റില്‍. 1999ലാണ് എയര്‍ ഇന്ത്യയുടെ ഐസി 814 വിമാനം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് റാഞ്ചിക്കൊണ്ടുപോയത്. ഇന്ത്യ തിരയുന്ന 20 കുപ്രസിദ്ധ ഭീകരവാദികളില്‍ ഒരാളാണ് മെഹറാജുദ്ദീന്‍ ദന്ദ് എന്ന ജാവേദ്. രാജ്യത്തിനകത്തും പുറത്തും നടന്ന നിരവധി ഭീകരാക്രമണങ്ങളിലും ഇയാള്‍ക്ക് പങ്കുണ്ട്.
കാണ്ഡഹാര്‍ വിമാന റാഞ്ചലില്‍ പങ്കെടുത്ത ഭീകരര്‍ക്ക് വ്യാജരേഖകള്‍ തയ്യാറാക്കിക്കൊടുത്തത് ജാവേദാണെന്ന് പോലീസ് സംശയിക്കുന്നു. കൂടാതെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ധനസമാഹരണം നടത്തുന്നതും ഇയാളാണ്. മുഖംമൂടിധാരികളായ അഞ്ച് ഭീകരര്‍ക്ക് തോക്ക് കത്തി, ഗ്രനേഡ് തുടങ്ങിയവയുമായി വിമാനത്തിനകത്ത് കടക്കാന്‍ എല്ലാ സഹായവും ചെയ്തത് ജാവേദാണ്. പാക് ചാരസംഘടനയായ ഐഎസ്ഐയില്‍ ഉയര്‍ന്ന പദവി വഹിക്കുന്നയാളാണ് ജാവേദ്.കൂടാതെ അധോലോക നായകന് ദാവൂദ് ഇബ്രാഹിമായും യുണെറ്റഡ് ജിഹാദ് കൗണ്‍സില്‍ (യുജെസി) തലവന്‍ സെയ്ദ് സലാഹുദിനുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. ഇതു സംബന്ധിച്ചുള്ള തെളിവ് ചില വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിരുന്നു.
1987ല്‍ സായുധ പരിശീലനത്തിനായി ഇയാള്‍ പാക് അധിനിവേശ കാശ്മീരില്‍ പോയിട്ടുളഅളതായും സംശയിക്കുന്നു. 1996ല്‍ ലജ്പത് നഗറില്‍ നടന്ന സ്ഫോടനത്തിന് പുറകിലും ജാവേദാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. നേപ്പാളില്‍ ഹിന്ദുപേരിലാണ് ജാവേദ് അറിയപ്പെടുന്നത്. പക്ഷേ പ്രധാന ഒളികേന്ദ്രം ഇന്ത്യയായിരുന്നു.
1999 ഡിസംബര്‍ 24നാണ് എയര്‍ഇന്ത്യയുടെ ഐസി-814 എന്ന വിമാനം 176 യാത്രക്കാരുമായി റാഞ്ചിയത്. നേപ്പാളില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തി പ്രവേശിച്ചയുടനെയാണ് റാഞ്ചിയത്. 5 പാക് ഭീകരവാദികളാണ് വിമാനത്തിനകത്തുണ്ടായിരുന്നത്. റാഞ്ചപ്പെട്ട വിമാനം അമൃതസര്‍, ലാഹോര്‍, ദുബായ് എന്നി മൂന്ന് വിമാനത്താവളങ്ങളില്‍ ഇറക്കിയശേഷമാണ് കാണ്ഡഹാറിലേക്ക് കൊണ്ടുപോയത്.
താലീബാന്ഭീകരരുടെ സിരാ കേന്ദ്രമാണ് അഫ്ഗാനിസ്ഥാന്. ദുബായ് വിമാലത്താവളത്തില് വച്ച് ഒരു യാത്രക്കാരലെ ഭീകരവാദികള്‍ വധിച്ചിരുന്നു. ഏഴുദിവസം യാത്രക്കാരെ കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ ബന്ദികളാക്കിയിരുന്നു. ജയിലിലുള്ള മൂന്ന് കുപ്രസിദ്ധ ഭീകരവാദികളായ മസൂദ് അസര്‍, അഹമ്മദ് ഒമര്‍ സയ്ദ് ഷെയ്ക്ക് തുടങ്ങിയവരെ വിട്ടയക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ജയ്ഷ ഇ മുഹമ്മദ് എന്ന ഭീകരവാദസംഘടനയുടെ സ്ഥാപകനാണ് മസൂദ് അസര്‍ . ഭീകരവാദികളെ വിട്ടയക്കാന്‍ തയ്യാറായതിനെ തുടര്‍ന്ന് ഭീകരവാദികള്‍ വിമാനയാത്രക്കാരെ മോചിപ്പിക്കുകയായിരുന്നു. അന്നത്തെ വിദേശകാര്യമന്ത്രിയായിരുന്ന ജസ്വന്ത് സിംഗാണ് ഭീകരവാദികളെ പ്രത്യേക വിമാനത്തില്‍ കാണ്ഡഹാറിലെത്തിച്ചത്. സായുധ പരിശീലനത്തിനായി 1987ല്‍ പാക് അധിനിവേശ കാശ്മീരിലേക്ക് പോയ ആദ്യത്തെ 5 ഭീകരരില്‍ ഒരാളാണ് മെഹറാജുദ്ദീന്‍ ദന്ദ് എന്ന ജാവേദ്.
കഴിഞ്ഞ 25 വര്‍ഷമായി ജമ്മുകാശ്മീരിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനപങ്കു വഹിക്കുന്നത് ജാവേദാണെന്ന് പോലീസ് പറഞ്ഞു. 25 വര്‍ഷത്തിനിടെ ജമ്മുകാശ്മീരിലുണ്ടായ ഏറ്റവും വലിയ അറസ്റ്റാണിത്. ഇസ്ലാമിക് ഫ്രണ്ട്, മുസ്ലീം മുജാഹിദ്ദീന്‍, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങി നിരവധി ഭീകരവാദ സംഘടനകളിലും ജാവേദ് പ്രവര്‍ത്തിച്ചിട്ടുണ്ട്. വടക്കന്‍ കാശ്മീരിലെ കിശ്താര് ജില്ലയില്‍ നിന്നാണ് ഇയാളെ കാശ്മീര്‍ പോലീസ് ഇന്നലെ അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യനലിനിടെ സയിദ് സലാഹുദ്ദീന്, ദാവൂദ് ഇബ്രാഹിം തുടങ്ങിയവരുമായുള്ള ബന്ധത്തെക്കുറിച്ചും ജാവേദ് പല സുപ്രധാന വിവരങ്ങളും പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇന്ത്യ പാക്കിസ്ഥാനുകൈമാറിയ 20 കൊടുംഭീകരരുടെ പട്ടികയില്‍ മെഹറാജുദ്ദീന്‍ ദന്ദിന്റെ പേരും ഉള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: