കണ്ണൂര്‍: വിമുക്ത ഭടനെതിരെയുണ്ടായ വ്യാജപരാതിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ച സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മയ്യിലിലെ വിമുക്ത ഭടനായ നാരായണനെയാണ് പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചത്. മയ്യില്‍ സ്വദേശിനിയായ യുവതി നല്കിയ വ്യാജപരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്. രാവിലെ നടക്കാനിറങ്ങിയ നാരായണനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും വലിച്ചിഴച്ച് വാഹനത്തിലിട്ട ശേഷം ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. എന്നാല്‍ നാരായണനെ മണിക്കൂറുകളോളം പോലീസ് ജീപ്പിലിരുത്തി മയ്യില്‍ ഭാഗത്ത് കൂടി യാത്രചെയ്യിച്ച് പിന്നീട് വീട്ടിനടുത്ത് തന്നെ ഇറക്കിവിടുകയായിരുന്നു. ആരോപണ വിധേയനാണെന്ന് പോലീസ് പറഞ്ഞ നാരായണനെ കസ്റ്റഡിയിലെടുത്തിട്ടും മറ്റ് നിയമ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ല.
28 വര്‍ഷത്തോളം മിലിട്ടറിയില്‍ സേവനമനുഷ്ടിച്ച നാരായണന് പ്രദേശത്തെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനാണ്. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ബേബി സുനാഗറിന്റെ അച്ഛനാണ് നാരായണന്. സിപിഎം സ്വാധീനകേന്ദ്രത്തില്‍ ഭീഷണി വകവെയ്ക്കാതെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ബേബി സുനാഗര്‍ പാര്‍ട്ടിയുടെ കണ്ണിലെ കരടായി മാറിയിട്ട് വര്‍ഷങ്ങളായി. പ്രദേശത്ത് ബിജെപിയുടെ ജനസമ്മിതി വര്‍ധിപ്പിക്കാനും നിരവധി പേരെ ബിജെപിയിലേക്ക് ആകര്‍ഷിക്കാനും പ്രദേശത്തെ ബിജെപി നേതൃത്വത്തിന് സാധിച്ചിട്ടുണ്ട്. ഇതിലുള്ള വൈരാഗ്യമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണത്തിന് പിന്നില്‍. കഴിഞ്ഞ ദിവസം പ്രദേശത്തെ സിപിഎം പ്രവര്‍ത്തകനായ മിഥുന് എന്നയാള്‍ നാരായണന്റെ വീട്ടില്‍ കയറി അദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും ഭീഷണിപ്പെടുത്തിയിരുന്നു. ബേബി സുനാഗര്‍ ബിജെപി പ്രവര്‍ത്തനം നിര്‍ത്തിയില്ലെങ്കില്‍ ജീവിക്കാനനുവദിക്കില്ലെന്നായിരുന്നു മിഥുനിന്റെ ഭീഷണി. ഇതു സംബന്ധിച്ച് നാരായണന് പോലീസില്‍ പരാതി നല്‍കുകയും മിഥുനിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിലുള്ള വൈരാഗ്യമാണ് നാരായണനെതിരായ പരാതിക്ക് അടിസ്ഥാനം.
നാരായണനെതിരെ സിപിഎം പുറത്തെടുക്കുന്നത് ഭരണകൂട ഭീകരതയാണ്. സ്ത്രീകളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ എങ്ങിനെ ഒതുക്കാമെന്ന് സിപിഎം നേതൃത്വം നേരത്തെയും തെളിയിച്ചതാണ്. രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ എന്തുംചെയ്യുമെന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. പോലീസ് അറസ്റ്റ് ചെയ്ത് പീഡിപ്പിച്ച നാരായണന് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാജപരാതിക്കെതിരെ നിയമനടപടി സ്വീകരിക്കുന്തോടൊപ്പം വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച സിപിഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെയും നിയമനടപടി സ്വീകരിക്കും. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്, തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡണ്ട് ടി.ടി.സോമന്, സംസ്ഥാന കൗണ്‍സില്‍ അംഗം ബേബി സുനാഗര്‍, മയ്യില്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.ഗോപാലന് എന്നിഎര് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: