കൊല്‍ക്കത്ത: വൃദ്ധയായ കന്യാസ്ത്രീയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസില്‍ വിചാരണ പൂര്‍ത്തിയായി. ശിക്ഷ നവംബര്‍ ഏഴിന് വിധിക്കും. ബംഗാളിലെ നാദിയ ജില്ലയിലെ രത്നഘട്ടില് 2015 മാര്‍ച്ച് 17നാണ് 72 വയസുള്ള കന്യാസ്ത്രീയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്.
ബംഗ്ലാദേശികളായിരുന്നു പ്രതികള്‍. ഇവര്‍ കോണ്‍വെന്റില്‍ നിന്ന് പണം കവരുകയും ചെയ്തിരുന്നു. ഏഴു പ്രതികളാണ് ഉള്ളത്. ആറു പേര് വിചാരണ നേരിട്ടു. ഒരാള്‍ ബംഗ്ലാ ദേശിലേക്ക് മുങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: