സോള്‍: ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തില്‍ 200ലേറെ പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും അണുപരീക്ഷണങ്ങള്‍ക്ക് തുരങ്കം പണിയുന്നതില്‍ ഏര്‍പ്പെട്ടിരുന്ന ജോലിക്കാരാണ്.
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ നേതൃത്വത്തില്‍ അണുപരീക്ഷണങ്ങള്ക്കായി പ്യൂഗെരിയില്‍ നിര്‍മാണം പുരോഗമിക്കുന്ന തുരങ്കമാണ് തകര്‍ന്നത്. തൊഴിലാളികള്‍ സഹപ്രവര്‍ത്തകരെ രക്ഷിക്കാന്‍ ശ്രമത്തിനിടെ വീണ്ടും ടണല്‍ തകരുകയും കൂടുതല്‍ പേര് പിന്നീട് അപകടത്തിനിരയാവുകയായിരുന്നു.
സപ്തംബര്‍ 3-നാണ് ആണവ പരീക്ഷണ കേന്ദ്രമായ പ്യൂഗെരിയില്‍ ഉത്തര കൊറിയയുടെ ആണവപരീക്ഷണം നടന്നത്. നൂറുകണക്കിനു കിലോയോളം സ്ഫോടകവസ്തുക്കളാണ് ഇവിടെ അവര്‍ പരീക്ഷിച്ചത്. ആണവ പരീക്ഷണങ്ങളെത്തുടര്‍ന്ന് പ്യുഗെരി മേഖലയിലും തുരങ്കത്തിനുമുണ്ടായ ബലക്ഷയമാണ് അപകട കാരണമെന്ന് ജാപ്പനീസ് ചാനലായ ആഷി ടിവി റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: