കാകാമിഗാഹാര (ജപ്പാന്): തുടരെ മൂന്നാം ജയത്തോടെ ഇന്ത്യന്‍ വനിതകള്‍ ഏഷ്യകപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. പൂള് എയില്‍ കരുത്തരായ മലേഷ്യയെ എതിരില്ലാത്ത രണ്ടു ഗോളിന് കീഴടക്കി. നാളത്തെ ക്വാര്‍ട്ടറില്‍ കസാഖിസ്ഥാന്‍ എതിരാളികള്‍.
കഴിഞ്ഞ കളികളില്‍ നിന്നു വ്യത്യസ്തമായി വീറുറ്റ എതിരാളിയായിരുന്നു മലേഷ്യ. അവസാന ക്വാര്‍ട്ടറില്‍ ഒരു മിനിറ്റിനിടെ വന്ദന കത്താരിയ, ഗുര്‍ജിത് കൗര്‍ എന്നിവര്‍ നേടിയ ഗോളുകളിലാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ആദ്യ ക്വാര്‍ട്ടറില്‍ കരുതലോടെയാണ് ഇരു ടീമുകളും കളിച്ചത്. കാര്യമായ ഗോള്‍ മുന്നേറ്റങ്ങളുണ്ടായില്ല.
രണ്ടാമത്തേതില്‍ മലേഷ്യക്ക് നേരിയ മുന്‍തൂക്കം. ആദ്യ പെനല്‍റ്റി കോര്‍ണറും അവര്‍ക്കു തന്നെ. അതിനിടെ, ഇന്ത്യക്കും പെനല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ഫലം കണ്ടില്ല. മൂന്നാം ക്വാര്‍ട്ടറും വിരസം. നാലാമത്തേതില്‍ 54ാം മിനിറ്റില്‍ വന്ദനയുടെ ഫീല്‍ഡ് ഗോള്‍ കളിയുടെ ഗതി മാറ്റി. ഒരു മിനിറ്റിനു ശേഷം പെനല്‍റ്റി കോര്‍ണറില്‍ നിന്ന് ഗുര്‍ജിതും സ്കോര്‍ ചെയ്തതോടെ മലേഷ്യയുടെ പോരാട്ടം അവസാനിച്ചു.
ഗ്രൂപ്പിലെ ആദ്യ കളിയില്‍ സിംഗപ്പൂരിനെയും (10-0), രണ്ടാമത്തേതില്‍ ചൈനയെയും (4-1) ഇന്ത്യ തോല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: