കല്‍പ്പറ്റ: അമിതമായി കീടനാശിനി പ്രയോഗിക്കുന്നുണ്ടെന്ന് ആരോപണം നിലനില്‍ക്കെ തേയിലതോട്ടത്തിലെ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നാല് തൊഴിലാളികള്‍ ആശുപത്രിയില്‍. വയനാട് പൊഴുതന അച്ചൂര് എച്ച്എംഎല്‍ തേയിലതോട്ടത്തിലെ സ്ത്രീ തൊഴിലാളികളാണ് ആശുപത്രിയിലുള്ളത്.
ഇന്നലെ രാവിലെ ജോലിയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് പൊഴുതന സ്വദേശികളായ ശ്രീദേവി, ആമിന, റംല, നസീമ എന്നിവരെ വൈത്തിരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തൊഴിലാളികളുടെ ആരോഗ്യസ്ഥിതിയെപറ്റി ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ജില്ലയിലെ തേയിലതോട്ടങ്ങളില്‍ കീടനാശിനി അമിതമായി പ്രയോഗിക്കുന്നൂവെന്ന ആരോപണം നിലനില്‍ക്കെയാണ് സംഭവം.
തേയില നുള്ളാന്‍ എത്തിയതായിരുന്നു തൊഴിലാളികള്‍. ജോലി തുടങ്ങി അല്പനേരത്തിനുള്ളില് ഛര്‍ദ്ദിയും തലകറക്കവും ക്ഷീണവും അനുഭവപ്പെട്ടു. ഇവരില്‍ ശ്രീദേവി ഒഴികെയുള്ളവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍കോളേജിലേക്ക് മാറ്റി. തോട്ടത്തില്‍ വ്യാപകമായി കീടനാശിനി തളിച്ചിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: