കൊല്ലം: ബിഡിജെഎസിന് ആരോടും പ്രത്യേക മമതയോ വിദ്വേഷമോ ഇല്ലെന്നും അവഗണനയ്ക്ക് എതിരായ രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ അധികാരത്തില്‍ എത്തുമെന്നും സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. പാര്‍ട്ടി കൊല്ലം ജില്ലാ പ്രവര്‍ത്തകസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹ്യനീതിക്ക് വേണ്ടിയാണ് പാര്‍ട്ടി രൂപീകരിച്ചത്. അത് നടപ്പാക്കാന്‍ ഏത് മുന്നണി തയ്യാറായാലും അവരോടൊപ്പം നില്ക്കും. അനേകം ഫാക്ടറികളും തൊഴിലവസരങ്ങളും ഉണ്ടായിരുന്ന കേരളത്തെ സമരങ്ങളുടെ ആധിക്യമാണ് ഇന്നത്തെ അവസ്ഥയിലെത്തിച്ചത്. അഭ്യസ്തവിദ്യര്‍ക്ക് പോലും തൊഴിലില്ല. ജീവിക്കണമെങ്കില്‍ ഗള്‍ഫ് നാടുകളില്‍ പോകണം.
ജാതിരാഷ്ട്രീയം എന്നുപറഞ്ഞ് തങ്ങളെ ആക്ഷേപിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ ജാതിരാഷ്ട്രീയം കളിക്കുന്നത്. അധികാരമാണ് അവരുടെ ലക്ഷ്യം. ജനസംഖ്യാനുപാതികമായി വിഭവങ്ങള്‍ നല്‍കണം. അതില്ലാത്ത കാരണത്താല്‍ മറുപുറത്ത് അവഗണന അനുഭവിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ ഒറ്റക്കെട്ടാകുന്നുണ്ട്.
കേരളത്തില്‍ അരനൂറ്റാണ്ടുകാലത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള കേരളകോണ്ഗ്രസിനൊപ്പം തന്നെ വോട്ടുകള്‍ നേടാന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് കഴിഞ്ഞു. പിറന്നുവീണ് മാസങ്ങള്‍ക്കകമാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇപ്പോള്‍ സംസ്ഥാനത്തെ 85 ശതമാനം പഞ്ചായത്തുകളിലും കമ്മിറ്റികള്‍ പാര്‍ട്ടിക്കുണ്ട്. ബൂത്ത് കമ്മിറ്റികളും കൂടി സജീവമായാല്‍ അടുത്ത നിയമസഭയില്‍ ബിഡിജെഎസിന് രണ്ട് മന്ത്രിമാരെങ്കിലും ഉണ്ടാകും. കേരളത്തിലെ മുന്നണികള്‍ക്ക് ബിഡിജെഎസിന്റെ ശക്തി ബോധ്യപ്പെടുത്തി മാത്രമെ
കുപ്രചരണങ്ങളെ അതിജീവിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എ.സോമരാജന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് കെ.പത്മകുമാര്‍, ജില്ലാനേതാക്കളായ സുശീലന്, അഡ്വ.സജികുമാര്‍, സന്ദീപ്, വനജ വിദ്യാധരന്, ചിറ്റയം രാമചന്ദ്രന്, കാരയില്‍ അനീഷ്, ഏരൂര്‍ സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി ചിന്നക്കട റസ്റ്റ് ഹൗസില്‍ നിന്നും പ്രകടനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: