ഇടുക്കി: മുന്‍ മന്ത്രിയുടെ ബന്ധു ഏലപ്പട്ടയത്തില്‍ കൃത്രിമ തടാകം നിര്‍മ്മിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ദേവികുളം സബ്കളക്ടര്‍ നിര്‍ദ്ദേശം നല്കി. ആനവിരട്ടി വില്ലേജില്‍ പെടുന്ന സ്ഥലത്ത് മൂന്നേക്കറില്‍ തടാകം നിര്‍മ്മിച്ച വിവരം ആഗസ്റ്റ് 25നാണ് ‘ജന്മഭൂമി’ പ്രസിദ്ധീകരിച്ചത്.
സംഭവത്തെക്കുറിച്ച് ആനവിരട്ടി വില്ലേജ് ഓഫീസര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് താലൂക്ക് ഓഫീസില്‍ നല്‍കിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. ഇതേത്തുടര്‍ന്ന് അടിമാലി സ്വദേശിയായ പരിസ്ഥിതി പ്രവര്ത്തകന് സാം ജോര്‍ജ് അടുത്തിടെ സബ് കളക്ടര്‍ക്ക് പരാതി നല്കി. ഈ പരാതിയെത്തുടര്‍ന്നാണ് സബ് കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഏലപ്പട്ടയത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന തടാകത്തില്‍ ബോട്ടിങ് ആരംഭിക്കാന്‍ നീക്കം നടക്കുന്നുണ്ട്. വന്‍ തോതില്‍ പാറപൊട്ടിച്ചാണ് കുളം നിര്‍മ്മിച്ചിരിക്കുന്നതെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. നിയമലംഘനം നടന്നെന്ന് കൃത്യമായി വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ദേവികുളം താലൂക്ക് ഓഫീസില്‍ ഈ ഫയലുകള്‍ മുക്കിയതിനെക്കുറിച്ചും അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: