കൊച്ചി: ട്രിനിറ്റി സ്കൂളിലെ അധ്യാപികമാരായ സിന്ധു, ക്രെസന്റ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. ഇടക്കാല ഉത്തരവ് ഉണ്ടാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പത്താംക്ലാസ് ക്ലാസ് വിദ്യാര്‍ത്ഥിനി പടിഞ്ഞാറെ കൊല്ലം കൊച്ചുനട പടിഞ്ഞാറ്റതില്‍ (കെപി ഹൗസില്‍) പ്രസന്നകുമാറിന്റെ മകള്‍ ഗൗരി നേഘയുടെ മരണവുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നു.
ആത്മഹത്യപ്രേരണക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതോടെയാണ് അധ്യാപികമാര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ഇവരിപ്പോള്‍ ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: