തിരുവനന്തപുരം: നഗരത്തില്‍ വ്യാപകമായി അക്രമം അഴിച്ചുവിടാന്‍ സിപിഎം നീക്കം. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ കുപ്രസിദ്ധ ഗുണ്ടകളെ ഇതിനായി പാര്‍ട്ടിയുടെ ഔേദ്യാഗിക ചുമതലകളിലെത്തിച്ചാണ് നീക്കം നടത്തുന്നത്. മണ്ണന്തലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിലെ പ്രതികളായ ഹരിപ്രസാദ്, ചുക്രന്‍ രഞ്ജിത്, ശ്രീവരാഹത്ത് ബിജെപി കൗണ്‍സിലര്‍മാരെ മര്‍ദ്ദിച്ച കേസിലെ പ്രതികളായ ഗജന്‍ മനോജ്, കടപ്പണ്ടം കിച്ചു, ഉണ്ണിക്കണ്ണന്, ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖ് ജയപ്രകാശിനെ ശ്രീവരാഹം കിളിക്കോട് വച്ച് കൊല്ലാന്‍ ശ്രമിച്ച കാളമുരുകന് തുടങ്ങിയവരാണ് പാര്‍ട്ടിയുടെ ചുമതലയേറ്റിരിക്കുന്നത്. ഇവരുടെ നേതൃത്വത്തില്‍ വന്‍ സംഘങ്ങള്‍ ഒത്തൊരുമിക്കുന്നതായിട്ടാണ് സൂചന. സംഭവങ്ങള്‍ക്ക് പിന്നില്‍ പാര്ട്ടിപ്രവര്ത്തകരല്ലെന്ന് ചൂണ്ടിക്കാണിക്കുന്ന വിധത്തിലാണ് അജണ്ടയൊരുക്കുന്നത്. കൈതമുക്ക് പാര്‍ട്ടി ഓഫീസാണ് അക്രമങ്ങളുടെ ആസൂത്രണകേന്ദ്രമായി മാറിയിരിക്കുന്നത്. നഗരത്തില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് ഇവിടെ നിന്നാണ് ഗുണ്ടകള്‍ പോകുന്നത്.
പേട്ടയില്‍ ബിജെപി പ്രവര്‍ത്തകനായ രതീഷിന്റെ തട്ടുകട അടിച്ചു തകര്‍ക്കാന്‍ ആറ്റുകാല്‍ സ്വദേശി ദിനീതും സംഘവും കൈതമുക്ക് പാര്‍ട്ടി ഓഫീസില്‍ നിന്നാണ് പേട്ടയിലേക്ക് എത്തിയത്. വരുന്ന വഴിക്ക് ബിജെപിയുടെ കൊടിമരങ്ങളും ഇവര്‍ തകര്‍ത്തിരുന്നു. സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിനീത് പാര്‍ട്ടിക്കാരനല്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ കേള്‍ക്കില്ലെന്നുമാണ് മുന്‍ എംഎല്‍എ പറയുന്നത്. ഡിവൈഎഫ്ഐ വഞ്ചിയൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായ ദിനീത് പാര്‍ട്ടിക്കാരനല്ലെന്ന നേതാക്കളുടെ വെളിപ്പെടുത്തല്‍ അക്രമങ്ങള്‍ സൃഷ്ടിക്കുന്നതിലുളള പാര്‍ട്ടി അജണ്ടയാണ് വ്യക്തമാക്കുന്നത്. തലസ്ഥാനത്തെ ചില ലഹരിമാഫിയകളുമായി അടുത്ത ബന്ധമുള്ള ദിനീത് പുളിമൂടിന് സമീപത്തുള്ള ബിഎംഎസ് കൊടിമരം നശിപ്പിച്ചുകൊണ്ടാണ് പാര്‍ട്ടിയുടെ ചാവേറാണെന്ന് തെളിയിച്ചത്. കൂടെയുണ്ടായിരുന്ന പാര്ട്ടിക്കാരുടെയടുത്ത് തന്റെ പ്രവൃത്തികള്‍ മൊബൈലുകളില്‍ ചിത്രീകരിക്കണമെന്ന് ആഹ്വാനം നല്‍കിയായിരുന്നു കൊടിമരങ്ങള്‍ തകര്‍ത്തത്. പാര്‍ട്ടിയിലോ ഡിവൈഎഫ്ഐയിലോ അംഗത്വമില്ലാത്ത ലഹരിക്കടിമപ്പെട്ട 15 വയസ്സു മുതല്‍ 22 വരെയുളള വിദ്യാര്‍ഥികളെവരെ അക്രമങ്ങള്‍ക്കു വിനിയോഗിക്കുന്നുണ്ട്. ഇവര്‍ പ്രധാനവരുമാനം കണ്ടെത്തുന്നത് ലഹരിമരുന്ന് വില്പനയിലൂടെയാണ്. അതിന് പാര്‍ട്ടിയിലെ ക്രിമിനലുകള്‍ ഒത്താശയും ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: