ആലപ്പുഴ: ഗതാഗതമന്ത്രിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. മാത്തൂര്‍ കുടുംബാംഗം രാമവര്‍മ്മ രാജയാണ് കോടതിയെ സമീപിച്ചത്. ആലപ്പുഴ രാമങ്കരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഈ മാസം ആറിന് ഹര്‍ജി കോടതി പരിഗണിക്കും.
ദേവസ്വം ഭരണകര്‍ത്താക്കളെ സ്വാധീനിച്ചും കള്ളരേഖകള്‍ ചമച്ചും മാത്തൂര്‍ ദേവസ്വം വക 36 ഏക്കര്‍ ഭൂമി തോമസ് ചാണ്ടി കൈവശപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. 1998 മാര്‍ച്ച് 31വരെ മാത്തൂര്‍ ക്ഷേത്രം കരമടച്ചുവന്നിരുന്ന ഭൂമി പോള്‍ ഫ്രാന്‍സിസ് എന്നയാള്‍ക്ക് പാട്ടത്തിനു നല്‍കിയിരുന്നു. തുടര്‍ന്നാണ് ദേവസ്വത്തിന് ഭൂമി നഷ്ടമാകുന്നത്. നിരവധി കേസുകള്‍ ദേവസ്വം നടത്തിയെങ്കിലും ബന്ധപ്പെട്ടവരുടെ സ്വാധീനം ഉപയോഗിച്ച് പോള്‍ സ്ഥലം തോമസ്ചാണ്ടിക്കു കൈമാറുകയായിരുന്നു.
ഒരു സ്ഥലത്തിന് ഒരുവര്‍ഷം തന്നെ രണ്ടുപേര്‍ക്ക് പട്ടയം നല്കി. ആദ്യം ഒരു സ്വാമിയുടെ പേരിലും പിന്നീട് പോളിനും പട്ടയം നല്‍കുകയായിരുന്നു. എന്നാല്‍ സ്വാമി ഇതുസംബന്ധിച്ച് അപേക്ഷ നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: