തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ഒഴിച്ചുകൂടാനാകാത്ത നിര്‍ണായക രാഷ്ട്രീയ ശക്തിയായി ബിഡിജെഎസ് വളര്‍ന്നുകഴിഞ്ഞെന്ന് ദേശീയഅധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഇരുമമുന്നണികളും ബിഡിജെഎസിനെ സ്നേഹിക്കാന്‍ ശ്രമിക്കുന്നത് അതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹ്യനീതി എന്ന ആശയമാണ് ബിഡിജെഎസ് മുന്നോട്ടുവയ്ക്കുന്നത്. രണ്ടാം ഭൂപരിഷ്കരണനിയമവും നടപ്പിലാക്കേണ്ടതുണ്ട്. ഇന്നും ലക്ഷങ്ങള്‍ ഭവനരഹിതരായി തുടരുകയാണ്. അസംഘടിതരെ തടയുന്ന രീതി മാറണം. കൃഷിയും വ്യവസായവും റോഡും കാലോചിതമായി പരിഷ്കരിച്ചിട്ടില്ല. അഭ്യസ്ഥവിദ്യരായ മലയാളികള്‍ വിദേശത്തു ജോലിചെയ്തുകൊണ്ടുവരുന്ന പണംകൊണ്ടാണ് കേരളം ഇന്നത്തെ നിലയില്‍ എത്തിയത്. ഓട്ടോറിക്ഷയില്‍ കയറാന്‍ മാത്രം ആളുകളുള്ള പാര്‍ട്ടികള്‍ ഇന്ന് കേരളത്തില്‍ ഭരണപങ്കാളികളാകുന്നു. വരുന്ന പാര്‍ലമെന്റ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിഡിജെഎസിന്റെ സജീവ സാന്നിദ്ധ്യം തെളിയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു വയസ്സുള്ള കുട്ടി ചുവരില്‍ പിടിച്ചുനടക്കാന്‍ തുടങ്ങുകയാണെന്ന് അധ്യക്ഷത വഹിച്ച ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ചൂഴാല്‍ ജി. നിര്മലന് പറഞ്ഞു. ചിഹ്നം നോക്കി വോട്ടു ചെയ്ത നമ്മള് ഇന്ന് എവിടെ നില്‍ക്കുന്നുവെന്ന് മനസ്സിലാക്കണം. നമ്മുടെ ശക്തി വരും തെരഞ്ഞെടുപ്പുകളില്‍ തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നെടുമങ്ങാട് രാജേഷ്, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ വേണു കാരണവര്‍, സംസ്ഥാന വൈസ്പ്രസിഡന്റ് സോമശേഖരന്‍നായര്‍, ജില്ലാ സെക്രട്ടറി ടി.എന്‍. സുരേഷ്, ജില്ലാ ഭാരവാഹികള്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: