തിരുവനന്തപുരം: നഗരസഭാ കൗണ്‍സിലില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ബഹളം. കുടംബശ്രീ എഡിഎസ് അംഗങ്ങളുടെ തന്പ്രമാണത്തത്തിനെതിരെയാണ് നഗരസഭാ യോഗത്തില്‍ പ്രതിഷേധമുയര്‍ന്നത്.
തിരുമല വാര്‍ഡ് കൗണ്‍സിലര്‍ മഞ്ജുവാണ് എഡിഎസുകാര് സിപിഎം പാര്‍ട്ടി ഭാരവാഹികളെപോലെ പെരുമാറുന്നെന്ന പരാതി ആദ്യം ഉന്നയിച്ചത്. തുടര്‍ന്ന് മറ്റ് കൗണ്‍സിലര്‍മാരും പ്രതിഷേധവുമായി എത്തി. തിരുമലവാര്ഡിലെ കുടുംബശ്രീ എഡിഎസ് ചെയര്‍പേഴ്സണ്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നു. പാര്‍ട്ടി ഓഫീസുകളില്‍ വച്ച് കുടംബശ്രീ യോഗം കൂടാന്‍ പാടില്ലെന്നിരിക്കെ കുടംബശ്രീക്കാര്ക്ക് പരിശീലനം നല്‍കിയത് തിരുമലയിലെ സിപിഎം പാര്‍ട്ടി ഓഫീസില്‍ വച്ചാണെന്ന് മഞ്ജു ചൂണ്ടിക്കാട്ടി. കൗണ്‍സിലര്‍ അറിയാതെ തീരുമാനങ്ങള്‍ എടുക്കുകയാണെന്നും മഞ്ജു ആരോപിച്ചു. മേയറോട് പലവട്ടം പരാതി പറഞ്ഞിട്ടും നടപടി സ്വീകരിച്ചില്ല. തങ്ങളുടെ വാര്‍ഡുകളിലെ എഡിഎസുമാരും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുകയാണെന്നും ജനപ്രതിനിധികളുടെ മുകളിലല്ല എഡിഎസ് എന്ന് മറ്റ് കൗണ്‍സിലര്‍മാരും ആരോപിച്ചു. എന്നാല്‍ എഡിഎസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സമിതിയാണെന്നും അടച്ചിട്ട മുറിയിലിരുന്നാണ് എഡിഎസിനെ തെരഞ്ഞെടുക്കുന്നതെന്നുമുള്ള ഭരണപക്ഷ അംഗങ്ങളുടെ അഭിപ്രായം ബഹളത്തിനിടയാക്കി. കൗണ്‍സിലറുടെ പരാതിയില്‍ വസ്തുതയുണ്ടെന്ന് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ഗീതാഗോപാല്‍ പറഞ്ഞു. കുടുംബശ്രീ യോഗങ്ങള്‍ പാര്‍ട്ടി ഓഫീസുകളില്‍ നടത്താന്‍ പാടില്ലെന്ന് മേയര്‍ വി.കെ. പ്രശാന്ത് പറഞ്ഞു. എഡിഎസിന് താക്കീത് നല്‍കുമെന്നും മേയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: