കണ്ണൂര്‍: വയോധികനായ വിമുക്തഭടനെ യുവതിയുടെ വ്യാജപരാതിയില്‍ പോലീസ് വലിച്ചിഴച്ച് നാട്ടുകാരുടെ മുന്നില്‍ മാനംകെടുത്തി പിടിച്ചുകൊണ്ടുപോകുകയും പിന്നീട് വഴിയില്‍ ഇറക്കിവിടുകയും ചെയ്ത നടപടിയില്‍ പൂര്‍വ്വ സൈനികസേവാപരിഷത്ത് കണ്ണൂര്‍ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു.
പോലീസ് പീഡനത്തിന് ഇരയായ പൂര്‍വ്വ സൈനികസേവാപരിഷത്ത് ജില്ലാ രക്ഷാധികാരികൂടിയായ വിമുക്തഭടന് മയ്യിലെ നാരായണന്(85) കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. പോലീസിന്റെ ഇത്തരം നടപടിക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്നും പീഡനകഥകളുണ്ടാക്കി ആരെയും കുടുക്കാമെന്നുള്ള യുവതിയുടെ നടപടി വിശ്വസനീയമായ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിച്ച് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് പി.ആര്.രാജന് അധ്യക്ഷത വഹിച്ചു. സി.കെ.മോഹനന്, കെ.തമ്പാന്, എം.പി.സദാശിവന്, കെ.ശശീന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: