കോട്ടയം: ജിഹാദി പ്രവര്‍ത്തനത്തിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിദേശ രാജ്യങ്ങളില്‍നിന്ന് പണം കിട്ടുന്നുണ്ടെന്ന വനിതാ വിഭാഗം നേതാവ് സൈനബയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. എസ്. ബിജു ആവശ്യപ്പെട്ടു.
ഹവാല മാര്‍ഗത്തിലൂടെ പണം എത്തുന്നുണ്ടെന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രമായ തേജസിന്റെ ഗള്‍ഫ് മേഖലാ മാനേജിങ് ഡയറക്ടര്‍ അഹമ്മദ് ഷെരീഫിന്റെ വെളിപ്പെടുത്തലും ഞെട്ടിപ്പിക്കുന്നതാണ്.
ലൗ ജിഹാദും, നിര്‍ബന്ധിത മതപരിവര്‍ത്തനവും ഭീകരവാദ ക്യാമ്പുകളും കേരളത്തില്‍ സജീവമാണെന്ന ഹിന്ദു സംഘടനകളുടെ കണ്ടെത്തലുകളെ ശരി വയ്ക്കുന്നതാണ് വെളിപ്പെടുത്തല്‍. സത്യസരണിയില്‍ മതപരിവര്‍ത്തനവും സിറിയയിലേക്കുള്ള റിക്രൂട്ട് മെന്റുമാണ് നടക്കുന്നതെന്ന് ഇതിലൂടെ വ്യക്തമായിരിക്കുന്നു.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുക, ജിഹാദി മതകേന്ദ്രങ്ങള്‍ അടച്ചു പൂട്ടുക, ജിഹാദി കൊലപാതകങ്ങളും, രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളും എന്‍ഐഎ അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കാന്‍ തീരുമാനിച്ചതായും ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: